Reviews
ചാനൽ ചർച്ച പോലെ ഒരു സിനിമ ! നാരദൻ റിവ്യൂ വായിക്കാം

ചാനൽ ചർച്ച പോലെ ഒരു സിനിമ ! നാരദൻ റിവ്യൂ വായിക്കാം
മായാനദിക്ക് ശേഷം ആഷിഖ് അബു – ടൊവിനോ തോമസ് കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് നാരദൻ.ആഷിഖ് അബുവും ഉണ്ണി. ആറും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പ്രേത്യകത.
എൻ ന്യൂസ് മലയാളം ചാനലിലെ മുതിർന്ന പത്രപ്രവർത്തകനാണ് ചന്ദ്രപ്രകാശ്. പ്രൈം ചാനലായി തുടരാൻ സെൻസേഷണൽ വാർത്തകൾ ലഭിക്കാൻ അയാൾ തന്റെ ബോസിൽ നിന്ന് നിരന്തരം സമ്മർദ്ദം അനുഭവിക്കുന്നു. പ്രദീപ് ജോൺ എന്ന കൂടുതൽ കഴിവുള്ള ഒരു പത്രപ്രവർത്തകനെതിരെ താൻ ന്യായീകരിക്കപ്പെടാത്ത വിധത്തിൽ മത്സരിക്കുന്നുവെന്ന് കണ്ടെത്തുമ്പോൾ, ഒരു ടിവി ജേണലിസ്റ്റിന്റെ കരിയറിന്റെ ഉന്നതിയിലേക്ക് തന്നെ എത്തിക്കാൻ കഴിയുന്ന നീക്കങ്ങൾ നടത്താൻ അദ്ദേഹം തീരുമാനിക്കുന്നു. അവൻ അത് എങ്ങനെ ചെയ്യുന്നു എന്നതാണ് ചിത്രത്തിന്റെ കഥാഗതി.
ആഷിക് അബു ചിത്രങ്ങൾ എന്നും പ്രേക്ഷകന് ഒരു മിനിമം നിലവാരം തരുന്നവയാണ്, സാമൂഹിക പരമായ വിഷയങ്ങളിൽ ഇടപെടുകയും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും നിലപാടും എന്നും തുറന്നു കാണിച്ച സംവിധായകൻ കൂടിയാണ് ആഷിക് അബു. എന്നാൽ വളരെ ഗൗരവകരമായ പശ്ചാത്തലത്തിൽ സംവിധായകൻ സിനിമ ഒരുക്കിയപ്പോൾ അത് എത്രമാത്രം നീതി പുലർത്തി എന്നതിൽ സംശയമാണ്. ചിത്രത്തിന്റെ സ്രഷ്‌ടാക്കൾക്ക് വിഷയത്തോട് ഏകമനസ്സോടെയുള്ള സമീപനം ഉണ്ടായിരുന്നു, അങ്ങനെ ചെയ്യുമ്പോൾ, വിഷയത്തിന്റെ ഒരു വശം മാത്രമേ വെളിപ്പെടുന്നുള്ളൂ. അരോചകമായ ചാനൽ ചർച്ചകൾക്കും കാതടപ്പിക്കുന്ന വാക്ക് തർക്കങ്ങൾക്കും വാക്കുതർക്കങ്ങൾക്കും കനത്ത തിരിച്ചടി നൽകുക മാത്രമാണോ ലക്ഷ്യം, അതോ ബ്രോഡ്കാസ്റ്റ് ജേർണലിസത്തിലെ മറ്റ് മേഖലകളിലെ സമഗ്രമായ ഗവേഷണം ബോധപൂർവം അവഗണിച്ചതാണോ എന്നതും വ്യക്തമല്ല.
പ്രാദേശിക മാധ്യമ കാഴ്ചകൾക്ക് അപ്പുറം ദേശീയ മാധ്യമങ്ങൾ നടത്തുന്ന പ്രവർത്തികൾക്കെതിരെയാണ് സിനിമ സംസാരിക്കുന്നത് എന്ന് വ്യക്തം,പക്ഷെ സാധാരണ സിനിമാ ആസ്വാദകർക്കും മലയാളി പ്രേക്ഷകർക്കും അത് എത്ര മാത്രം സ്വാരീകാര്യം ആവും എന്നതിൽ തീർച്ചയില്ല.
- ചന്ദ്രപ്രകാശ് ആയും സി.പി ആയുള്ള ടോവിനോ തോമസിന്റെ തിളക്കമുറ്റ പ്രകടനം എടുത്തു പറയേണ്ടതാണ്. സംവിധായകൻ ഉദ്ദേശിച്ച വ്യക്തിക്ക് കുറിക്ക് കൊള്ളുന്ന പ്രകടനം ആയിരുന്നു ടോവിനോ കാഴ്ച വെച്ചത്. പക്ഷേ മിന്നൽ മുരളി എന്ന വമ്പൻ പാൻ ഇന്ത്യൻ വിജയ ചിത്രത്തിന് ശേഷം ടോവിനോ എന്ന താരത്തിന്റെ പ്രേക്ഷക സ്വീകാര്യത വളർന്നോ എന്നതിൽ സംശയമാണ് ചിത്രത്തിന്റെ തിയറ്ററുകൾ ആളുകൾ കയറുന്ന അവസ്ഥ.
ഷറഫുദ്ദീൻ അവതരിപ്പിച്ച മാധ്യമ പ്രവർത്തകന്റെ വേഷവും മികവുറ്റതാക്കി. കണ്ടു മടുത്ത പതിവ് കോടതി ന്യായാധിപരിയിൽ നിന്നും തീർത്തും വ്യത്യസ്തമായ വേഷമായിരുന്നു ഇന്ദ്രൻസിന് ലഭിച്ചത്. അന്നാ പിന്നെ ആണ് ചിത്രത്തിൽ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കൂടാതെ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പാലേരി, ദീപൻ ശിവരാമൻ, ജയരാജ് വാര്യർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ജാഫർ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖർ മേനോനും ഒർജിനൽ സൗണ്ട് ട്രാക്ക് നേഹയും യാക്സൺ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആർട്ട് ഗോകുൽ ദാസ്. വസ്ത്രലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവിയർ
2 മണിക്കൂർ മുകളിൽ നീണ്ടുനിൽക്കുന്ന ഒരു വിരസമായ ഒരു ചാനൽ ചർച്ചയുടെ പ്രതീതിയായിരുന്നു സിനിമ കണ്ടു കഴിയുമ്പോൾ ഉണ്ടാവുന്നത്
Reviews
ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.
2024ലെ മലയാള സിനിമയുടെ കുതിപ്പ് ടോപ്പ് ഗിയറിൽ തന്നെ പോവുകയാണ്.
എബ്രഹാം ഓസിലറും ബ്രമയുഗവും പ്രമലുവും മഞ്ഞുമ്മൽ ബോയ്സും ഉൾപ്പെട്ട ഹിറ്റ്ലിസ്റ്റിലേക്ക് ഒരു പുതിയ മലയാള ചിത്രം കൂടി. ദുൽഖർ സൽമാൻറെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ വേഫയർ ഇൻറർനാഷണൽ നിർമിച്ച ഹക്കീം ഷാജഹാൻ നായകനായ എത്തിയ പുതിയ ചിത്രം കടകൻ ബോക്സ് ഓഫീസിൽ ഒരു വമ്പൻ വിജയമായി മാറുകയാണ്. ഒരു നിമിഷം പോലും പ്രേക്ഷകനെ മടുപ്പിക്കാത്ത ഒരു കംപ്ലീറ്റ് ആക്ഷൻ എൻറർടൈനർ ആയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
ആദ്യത്തെ കയ്യടി സംവിധായകന്‍ സജില്‍ മമ്പാടിന് ഉള്ളത് തന്നെയാണ്.
വെറും 24 വയസ്സ് മാത്രം പ്രായമുള്ള ഈ യുവ സംവിധായകൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ് എന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് കടകന്റെ ഓരോ ഫ്രെയിമുകളും. ചിത്രത്തിൻറെ മുഴുവൻ സമയവും ഉദ്യോഗഭരിതമായി പ്രേക്ഷകരെ സിനിമയിൽ നിലനിർത്തുവാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
നിലമ്പൂരിലെ നിയമവിരുദ്ധമായ മണല്‍ക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയം. ‘കടകന്‍’ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് മണല്‍മാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ്. പുതുമയുള്ള പ്രമേയവും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന വാണിജ്യപരമായുള്ള മേക്കിങ്ങുമാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. ചിത്രത്തിൽ നായകനായി എത്തിയ ഹക്കീം ഷാജഹാന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. മലയാള സിനിമയിലേക്ക് പുതിയ ഒരു ആക്ഷൻ നായകനെ ലഭിച്ചിരിക്കുകയാണ് കടകനിലൂടെ പ്രേക്ഷകർക്ക്. ചിത്രത്തിലെ സംഘടന രംഗങ്ങളിൽ താരത്തിന്റെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്.
ഒരു ആക്ഷൻ നായകന് വേണ്ട എല്ലാ ശരീരഘടനയും ശബ്ദ മികവും സ്ക്രീൻ പ്രസൻസും എല്ലാം ഹക്കീമിൽ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നുണ്ട്. ആട് സീരീസ്, പ്രണയവിലാസം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹക്കീം ഷാജഹാന്റെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത മറ്റൊരു ഗംഭീര മേക്കോവർ കൂടിയാണ് കടകൻ.
ഹക്കിം ഷാജഹാന് പുറമെ ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, മണികണ്ഠന്‍ ആര്‍ ആചാരി, സൂരജ്,വിജയകൃ്ഷ്ണന്‍,ബിബിന്‍ പെരുമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, സിനോജ് വര്‍ഗീസ്, ഗീതി സംഗീത തുടങ്ങി പ്രധാന റോളില്‍ എത്തിയവര്‍ മുതല്‍ ഒരോ ചെറിയ കഥാപാത്രങ്ങളുടെയും പ്രകടനം എടുത്തു പറയുക തന്നെ വേണം.
നായകന്റെ അച്ഛനായാണ് ഹരിശ്രീ അശേകന്‍ സിനിമയിലെത്തുന്നത്. അച്ഛന്റെയും മകന്റെയും വഴക്കുകള്‍ക്കിടയില്‍ കൂടി അചഛന്‍ മകന്‍ ബന്ധവും ചിത്രം എടുത്ത് കാട്ടുന്നുണ്ട്.ചിത്രത്തില്‍ ഹക്കീമി്‌ന്റെ നായികകയായെത്തുന്ന സോനയും തന്റെ കഥാപാത്രത്തെ ഭദ്രമാക്കിയിട്ടുണ്ട്.പിന്നെ എടുത്ത് പറയേണ്ടത് ചിത്രത്തില്‍ പോലീസുകാരന്റെ റോളിലെത്തിയ രഞ്ജിത്തിന്റേയാണ്.നായകനും കൂട്ടാളികള്‍ക്കും പുറകേ തന്നെ കൂടി അവരെ പിടിക്കാന്‍ നടക്കുന്ന രഞ്ജിത്തിന്റെ പോലീസ് കഥാപാത്രവും തീര്‍ത്തും കയ്യടി അര്‍ഹിക്കുന്നത് തന്നെയാണ്.
മനോഹരമായ ഫ്രെയിമുകൾ നിറച്ചുള്ള
ജാസിന്‍ ജസീലിന്റെ ഛായാഗ്രഹണവും ഒരു ആക്ഷൻ ചിത്രത്തിന് വേണ്ട എല്ലാ വേഗതയും ഉൾക്കൊണ്ട മീര്‍ മുഹമ്മദിന്റെ ചിത്രസംയോജനവും ചിത്രത്തെ സാങ്കേതികപരമായി മുന്നിലെത്തിക്കുന്നു. ഒരു സമയത്ത് മലയാള സിനിമയുടെ വാണിജ്യ ചിത്രങ്ങളിൽ പകരം വെക്കാനില്ലായിരുന്ന ഹിറ്റ് മേക്കർ ഗോപി സുന്ദരന്റെ ഒരു ഇടവേളയ്ക്കു ശേഷമുള്ള ഗംഭീര തിരിച്ചുവരവ് എന്ന നിലയ്ക്കും കടകൻ ശ്രദ്ധേയമാകുന്നുണ്ട്. ചിത്രത്തിലെ ഇലവേഷൻ സീനുകളിൽ ഗോപി സുന്ദർ നൽകുന്ന പശ്ചാത്തല സംഗീതം പ്രേക്ഷകർക്ക് നൽകുന്ന ആവേശം എടുത്തു പറയേണ്ടതാണ്.
സജില്‍ മമ്പാടിന്റെ കഥക്ക് ബോധി, എസ്.കെ. മമ്പാട് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആകെ തുകയിൽ മലയാള സിനിമയ്ക്ക് ഇപ്പോൾ ഇത് നല്ല കാലമാണ്. വ്യത്യസ്ത ചട്ടക്കൂടിൽ ഒരുങ്ങുന്ന പരീക്ഷണ ചിത്രങ്ങളും ഒപ്പം എല്ലാ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വാണിജ്യ സിനിമകളും പ്രേക്ഷകർ ഒരുപോലെ തിരി കൈകളും നീട്ടി സ്വീകരിക്കുന്നു. അതിൻറെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് കടകനും.
Reviews
കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !
ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഒസ്‌ലർ’ തിയറ്റർ റിലീസ് ചെയ്തു. ഡോ. രൺധീർ കൃഷ്ണൻ തിരക്കഥ രചിച്ച ഈ ഇമോഷണൽ ക്രൈം ത്രില്ലർ ഒരു സീരിയൽ കില്ലറിനെയാണ് പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാണിക്കുന്നത്. സിനിമയുടെ ട്രെയിലർ കണ്ടപ്പോഴേ ചിത്രത്തിന്റെ ഏകദേശ സ്വഭാവം മനസ്സിലായിരുന്നു.
തൃശൂർ എസിപി അബ്രഹാം ഒസ്‌ലർനെയാണ് ജയറാം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ് തന്റെ കുടുംബത്തെ നഷ്ടപ്പെട്ടതോടെ വിഷാദത്തിനും ഹാലൂസിനേഷനും അടിമെട്ടുപോയ ഒസ്‌ലർ മൂന്ന് കൊലപാതകങ്ങൾ ചെയ്ത ഒരു സീരിയൽ കില്ലറിനെ തിരഞ്ഞിറങ്ങുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ആദ്യപകുതി കൊലയാളിയെ അന്വേക്ഷിച്ചപ്പോൾ രണ്ടാംപകുതി കാരണം തിരഞ്ഞു. മിഥുൻ മാനുവൽ തോമസിന്റെ മുൻ ചിത്രമായ ‘അഞ്ചാം പാതിര’ കണ്ടവർക്ക് ഒരു കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാവും കൊലയാളി കരുത്തനായിരിക്കുമെന്ന്. ‘അബ്രഹാം ഒസ്‌ലർ’ലും അത് തന്നെയാണ് ആവർത്തിക്കപ്പെടുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീസ് പോത്തൻ, അനശ്വര രാജൻ, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി സുപ്രധാന വേഷത്തിലെത്തുന്നു. അലക്സാൻഡർ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അലക്സാൻഡർ എത്തുന്നതോടെയാണ് ചിത്രത്തിന്റെ ഗതി മാറുന്നത്.
ഇർഷാദ് എം ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് മിഥുൻ മുകുന്ദനാണ് സംഗീതം പകർന്നിരിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് ചിത്രസംയോജനവും കൈകാര്യം ചെയ്തു.
Reviews
കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കിർക്കൻ

കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കിർക്കൻ
ഏതു ജോണർ ആയാലും അതിനെ എൻറർടൈനറായി എടുക്കുമ്പോൾ ആ സിനിമയ്ക്കുള്ള മികവ് വേറെ തന്നെയാണ്… കാരണം എല്ലാത്തിനുമുപരി പ്രേക്ഷകനെ ആസ്വദിപ്പിക്കുക എന്നതുകൂടി ഒരു സിനിമയെ സംബന്ധിച്ച് ആവശ്യ ഘടകമാണ്.
കിർക്കൻ, കണ്ടന്റ് വൈസ് ഏതൊരാൾക്കും റിലേറ്റ് ചെയ്യാവുന്ന ഒരു സിനിമാനുഭവം ആണ്(പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യയിൽ)…
റിയലിസ്റ്റിക് അപ്പ്രോച്ചിൽ ഇതുപോലൊരു സിനിമ വരുമ്പോൾ അതിനെ വ്യത്യസ്തമായൊരു മേക്കിംങ് കൊണ്ടും ആഖ്യാനശൈലി കൊണ്ടും കാണുന്ന പ്രേക്ഷകനെ ഒപ്പം കൂട്ടി കഥ പറയാൻ കാണിച്ച മിടുക്ക് സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്…
ഇതുകൂടാതെ കിർക്കൻ കാഴ്ചയിൽ ഗംഭീരമാക്കാൻ മലയാളത്തിലെ ഒരുപറ്റം അഭിനേതാക്കളുടെ നല്ല പ്രകടനവും വലിയൊരു കാരണമാണ്…
നല്ല സൗണ്ട് ഡിപ്പാർട്ട്മെൻ്റും പടത്തിന്റെ മൂഡ് ആദ്യാവസാനം നിലനിർത്തിയ കളറിങ്ങും നോൺ ലിനിയർ എന്ന് തോന്നിപ്പിക്കുന്ന എഡിറ്റിംഗ് പാറ്റേണും ഒക്കെയായി ടെക്നിക്കലി സൗണ്ട് ആയ്തന്നെ കിർക്കൻ നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് നൽകുന്നുണ്ട്.
ഏതൊരു ത്രില്ലർ സിനിമയും പോലെ കിർക്കന്റെയും ഏറ്റവും പ്രധാന ഏരിയ ക്ലൈമാക്സ് ആണ്, ക്ലൈമാക്സിൽ സസ്പെൻസ് റിവീൽ ചെയ്യുന്ന ഭാഗവും തുടർന്നുള്ള രംഗങ്ങളും സമീപകാല മലയാള സിനിമയിൽ ഏറ്റവും മികച്ച ക്ലൈമാക്സ് തന്നെ എന്ന് അവകാശപ്പെടാവുന്ന രീതിയിൽ ഒരുക്കി എടുത്തിട്ടുണ്ട്… സിനിമയുടെ ആകെ മൊത്തം വെർഡിക്റ്റ് ഒന്നാന്തരം ആക്കാനും ക്ലൈമാക്സ് സഹായിച്ചിട്ടുണ്ട്.
ഒരു മികച്ച തീയറ്റർ എക്സ്പീരിയൻസ് നൽകാൻ എല്ലാ അർത്ഥത്തിലും സാധ്യമായ സിനിമയാണ് കിർക്കൻ, കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കാഴ്ച
-
Songs1 year ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി