Film News
വല്യേട്ടനിലെ ആ വേഷം ചെയ്യാൻ മോഹൻലാൽ വാക്ക് തന്നതാണ്. മമ്മൂട്ടിയും പ്രതീക്ഷിച്ചു. പക്ഷേ അങ്ങനെയല്ല നടന്നത്
വല്യേട്ടനിലെ ആ വേഷം ചെയ്യാൻ മോഹൻലാൽ വാക്ക് തന്നതാണ്. മമ്മൂട്ടിയും പ്രതീക്ഷിച്ചു. പക്ഷേ അങ്ങനെയല്ല നടന്നത്
രണ്ടായിരത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ഷാജി കൈലാസ് ചിത്രമായിരുന്നു വല്യേട്ടൻ. നരസിംഹം എന്ന മലയാളത്തിലെ ഇൻഡസ്ട്രിയൽ ശേഷം ആ വർഷം തന്നെ ഷാജി കൈലാസ് ഒരുക്കുന്ന മമ്മൂട്ടി ചിത്രം എന്ന പ്രത്യേകതകൂടി ചിത്രത്തിൻറെ പ്രതീക്ഷകൾ ഇരട്ടിയാക്കിയിരുന്നു. എന്നാൽ പ്രതീക്ഷകൾ ഒട്ടും തന്നെ തെറ്റിയിരുന്നില്ല വല്യേട്ടനും തിയറ്ററുകളിൽ സൂപ്പർ ഹിറ്റ് ചരിത്രം സൃഷ്ടിച്ചു. നരസിംഹത്തിലെ പല ജനപ്രിയ ഫോർമലകളും വലിയേട്ടനിലും കൊണ്ടുവരുവാൻ സംവിധായകൻ മനപ്പൂർവ്വം ശ്രമിച്ചിരുന്നു. “പോ മോനെ ദിനേശാ” എന്ന ഡയലോഗിന് പകരം “നീ പോടാ ഇട്ടിക്കണ്ടപ്പ” എന്ന പഞ്ച് പ്രേക്ഷകർ കയ്യടികളോടെയാണ് സ്വീകരിച്ചിരുന്നത്.
9 വർഷത്തെ ഇടവേളക്കുശേഷം മലയാള സിനിമയിൽ വീണ്ടും സജീവമാകുന്ന ഷാജി കൈലാസ് കഴിഞ്ഞദിവസം ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ വല്യേട്ടനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ കൗതുകം ഉണർത്തുന്നത് ആയിരുന്നു.
2000 എന്നത് എനിക്ക് മറക്കാനാവാത്ത വർഷമാണ്. എൻറെ കരിയറിലെ തന്നെ രണ്ട് ഹിറ്റ് ചിത്രങ്ങൾ പിറന്ന വർഷം കൂടിയാണത്. ആശിർവാദ് ഫിലിംസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു നരസിംഹം. ഞങ്ങളുടെ എല്ലാവരുടെയും പ്രത്യേക താല്പര്യം പ്രകാരം ആയിരുന്നു മാരാർ എന്ന കഥാപാത്രമായി മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. നരസിംഹത്തിന്റെ ചിത്രീകരണ വേളയിൽ തന്നെയാണ് വല്യേട്ടൻ എന്ന പ്രൊജക്ടും ഓൺ ആയത്. നരസിംഹത്തിൽ മമ്മൂട്ടിയെ കൊണ്ടുവന്നത് എന്നപോലെ വല്യേട്ടനിൽ മോഹൻലാലിനെ കൊണ്ടുവരാനും ഒരു ശ്രമം നടന്നിരുന്നു. മോഹൻലാൽ ആവേശപൂർവം ആയിരുന്നു അന്ന് പ്രതികരിച്ചിരുന്നത്. എന്നാൽ ചിത്രീകരണത്തിന് ദിവസങ്ങൾക്കു മുന്നേ മോഹൻലാൽ ഊട്ടിയിൽ മറ്റൊരു ചിത്രത്തിൻറെ തിരക്കിലും ദുബായ് പ്രോഗ്രാം ഷെഡ്യൂളിലും ഡേറ്റുകൾ തമ്മിൽ പ്രശ്നങ്ങൾ വന്നു. പിന്നീട് രഞ്ജിത്ത് തിരക്കഥ മാറ്റിയെഴുതിയാണ് ഇപ്പോൾ വല്യേട്ടനിൽ കാണുന്ന ക്ലൈമാക്സിൽ എത്തിയത്. എന്നിരുന്നാലും പ്രേക്ഷകർ വലിയ ആവേശത്തോടെ കൂടിയാണ് സിനിമയെ സ്വീകരിച്ചിരുന്നത്. ഷാജി കൈലാസ് കൂട്ടിച്ചേർത്തു.
അമ്പലക്കര ഫിലിംസിന്റെ ബാനറിൽ രണ്ടായിരത്തിൽ പുറത്തിറങ്ങിയ ചിത്രം മിക്ക പ്രദർശന കേന്ദ്രങ്ങളിലും നൂറു ദിവസങ്ങൾ പിന്നിട്ടിരുന്നു. ചിത്രത്തിൽ മോഹൻലാൽ ഇല്ലായിരുന്നുവെങ്കിലും അത്തരം വാർത്തകൾ അണിയറ പ്രവർത്തകർ മനപ്പൂർവ്വം പുറത്തുവിട്ടിരുന്നില്ല. ചിത്രത്തിൻറെ റിലീസ് ദിവസം പോലും ചിത്രത്തിൽ മോഹൻലാൽ ഉണ്ടോ എന്ന് പ്രേക്ഷകരിൽ സംശയമുളവാക്കുന്ന രീതിയിലായിരുന്നു പത്ര പരസ്യങ്ങൾ നൽകിയിരുന്നത്. തിയേറ്റർ ലീവിന് ശേഷം ടെലിവിഷനുകളിലും ചിത്രം ഏറെ ജനപ്രീതി നേടിയിരുന്നു.

Film News
ZEE5 ഒറിജിനൽ സീരീസ് Once Upon A Time in Kayamkulam ന്റെ ചിത്രീകരണം ആരംഭിച്ചു.
ZEE5 ഒറിജിനൽ സീരീസ് Once Upon A Time in Kayamkulam ന്റെ ചിത്രീകരണം ആരംഭിച്ചു.
തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് ‘Once Upon A Time in Kayamkulam’ന്റെ ചിത്രീകരണം ആരംഭിച്ചു.റൈസ് ഈസ്റ്റ് പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ച് അമീൻ ബാരിഫ് സംവിധാനം ചെയ്യുന്ന സീരീസ് പുതുവത്സരത്തിൽ മലയാളം, തമിഴ് ഭാഷകളിൽ പ്രേക്ഷകരിലേക്ക് എത്തും.
ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു നാട്ടിൻപുറം കോമഡി ത്രില്ലർ സീരിസായാണ് അണിയറയിൽ ഒരുങ്ങുന്നത്.കമ്മട്ടം, ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്നി ഹിറ്റ് സീരിസിന് ശേഷം ഉള്ള ZEE5 ഇന്റെ ഒറിജിനൽ സീരീസ് ആണ് “Once Upon A Time in Kayamkulam”.
രാജേഷ് മാധവൻ,ഗൗതമി നായർ,അൻബുസെൽവൻ, സുഭാഷ്,വിൻസു റേച്ചൽ,രാകേഷ് ഉഷാർ,സാവിത്രി, വിജയ് സത്യ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്.
ചിത്രീകരണം പുരോഗമിക്കുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം’ തമിഴിലും മലയാളത്തിലുമുള്ള ZEE5-ന്റെ ഒറിജിനൽ സീരിസിന്റെ പട്ടികയിലേക്ക് പ്രേക്ഷകരിലേക്ക് എത്തുകയാണ്.
വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്.
Film News
ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ
ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ
തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ ചിത്രം പെറ്റ് ഡിറ്റക്ടീവ് നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയറ്ററിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു.

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി എന്നിവരാണ്. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, വിജയരാഘവൻ, വിനായകൻ, ഷോബി തിലകൻ,ജോമോൻ ജ്യോതിർ,നിഷാന്ത് സാഗർ, ശ്യാം മോഹൻ,അൽതാഫ് സലിംഎന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റിങ് നിർവഹിച്ചത്.
ലോജിക്കിന്റെ ഭാരമില്ലാതെ കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിച്ചുകാണാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ആ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ZEE5 ഓ ടി ടിയിൽ നവംബർ 28 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു.
“പെറ്റ് ഡിറ്റക്റ്റീവ്” പ്രേക്ഷകർക്ക് മികച്ചൊരു ചിരി അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ചിത്രം നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.
Film News
റിക്കാർഡ് ഡാൻസ് വേവ്സ് ഫിലിം ബസാറിലേക്ക്
റിക്കാർഡ് ഡാൻസ് വേവ്സ് ഫിലിം ബസാറിലേക്ക്
ഗോവയിൽ നാളെ മുതൽ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് , ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വേവ്സ് ഫിലിം ബസാറിലേക്ക് നാമ നിർദ്ദേശംലഭിച്ച സിനിമകളിൽ മലയാളത്തിൽ നിന്നുള്ള ഒരു ഡോക്യുമെന്ററി സിനിമയും. കേരള ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച 17 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടിയ ഷിഹാബ് ഓങ്ങല്ലൂരിന്റെ ‘റിക്കാർഡ് ഡാൻസ്’ എന്ന ഡോക്യുമെന്ററി സിനിമയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 14 ഭാഷകളിൽ നിന്നായി 22 സിനിമകൾക്കാണ് ഫിലിം ബസാർ നാമനിർദ്ദേശം ലഭിച്ചത്. 30 ഓളം രാജ്യങ്ങളിൽ നിന്നായി സമർപ്പിക്കപ്പെട്ട 230 ഓളം സിനിമകളിൽ നിന്നാണ് ഈ സിനിമകൾ നാമനിർദേശം ചെയ്യപ്പെട്ടത്. നെറ്റ്ഫ്ലിക്സ് ആണ് പരിപാടിയുടെ പ്രായോജകർ . ഈ അടുത്ത് നടന്ന കശ്മീർ വേൾഡ് ഫിലിം ഫെസ്റ്റിവലിലും ഈ സിനിമ മികച്ച ഡോക്യുമെന്ററി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റിക്കാർഡ് ഡാൻസ് എന്ന നാടോടി നൃത്തകലാരൂപത്തെ കുറിച്ചും അതിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരന്മാരെ കുറിച്ചുമാണ് ഡോക്യുമെന്ററി സിനിമ സംസാരിക്കുന്നത്. മലയാളത്തിൽ നിന്നും നാമനിർദ്ദേശം ലഭിച്ച ഏക സിനിമയാണ് റിക്കാർഡ് ഡാൻസ്.

ക്ലാസിക് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ അഭയ ഷിഹാബും സുജി സുകുമാരനും ആണ് ഇത് നിർമിച്ചിരിക്കുന്നത്.സഹ നിർമ്മാണം ചെയ്തിരിക്കുന്നത് വിഷ്ണു ബാലകൃഷ്ണനാണ്.ക്യാമറയും സംവിധാനവും ചെയ്തിരിക്കുന്നത് ഷിഹാബ് ഓങ്ങല്ലൂർ. സച്ചിൻ സത്യയാണ് എഡിറ്റർ. വിഷ്ണു ശിവശങ്കർ പശ്ചാത്തല സംഗീതവും ധനുഷ് നായനാർ മിക്സിങ്ങും ചെയ്തിരിക്കുന്നു.അസ്സോസിയേറ്റ് ഡയറക്ടർ മിദ്‌ലാജ് മുഹമ്മദ്.കിഷോർ ബാബുവാണ് പോസ്റ്റർ ഡിസൈനിങ് ചെയ്തിരിക്കുന്നു.
-
Songs2 years agoകാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News4 years ago18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video4 years agoഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years agoഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years agoകലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News4 years agoഎട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News4 years agoഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years agoഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
