Connect with us

Film News

രാഘവൻ അഞ്ജലിക്ക് കൊടുത്ത എഴുത്തു എന്തായിരിക്കാം ? ഒരുപക്ഷെ ഇതായിരിക്കാം ആ കുറിപ്പ്

Published

on

രാഘവൻ അഞ്ജലിക്ക് കൊടുത്ത എഴുത്തു എന്തായിരിക്കാം ? ഒരുപക്ഷെ ഇതായിരിക്കാം ആ കുറിപ്പ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് മുന്നറിയിപ്പ്. വേണു സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. സികെ രാഘവന്‍ എന്ന കഥാപാത്രമായി എത്തിയ മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായത്. ദയ എന്ന ആദ്യ ചിത്രത്തിന് ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഛായാഗ്രാഹകന്‍ കൂടിയായ വേണു പുതിയ സിനിമയുമായി എത്തിയിരുന്നത്.

ഉണ്ണി ആര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയ മുന്നറിയിപ്പിന്റെ കഥ സംവിധായകന്റെതു തന്നെയായിരുന്നു.
മുന്നറിയിപ്പ് കണ്ട ഏതൊരാളും ഞെട്ടിയത് അവസാനത്തെ ആ ക്ലൈമാക്‌സ് സമയത്ത് തന്നെയാകും.പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിച്ച ഒരു ക്ലൈമാക്‌സ് തന്നെയാണ് മുന്നറിയിപ്പിന്റേത്. ആര്‍ക്കും പ്രവചിക്കാനാവാത്ത വിധം ഒരു ക്ലൈമാക്‌സ് നല്‍കിയാണ് സംവിധായകന്‍ സിനിമ അവസാനിപ്പിച്ചത്. ചിത്രത്തിൻറെ ക്ലൈമാക്സിൽ രാഘവൻ അഞ്ജലിക്ക് എഴുതിയ കുറിപ്പ് ഇന്നും ഒരു സസ്പെൻസ് ആണ്, കഴിഞ്ഞ ദിവസങ്ങളിൽ പ്രേക്ഷകനെ ഭാവനയിൽ ആ കുറിപ്പ് എങ്ങനെയായിരിക്കുമെന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ മീഡിയയിൽ വൈറൽ ആവുകയുണ്ടായി, നിഷാൽ തമ്പാൻ ആണ് പ്രേക്ഷകന്റെ ഭാവനയിൽ കുറിപ്പ് ഫേസ്‌ബുക്ക് വഴി പങ്കു വെച്ചത്

കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട അഞ്ജലിക്ക്..
പ്രശസ്തിയാണോ സ്വാതന്ത്രയമാണോ മനുഷ്യൻ ജീവിതത്തിൽ ഏറ്റവുമധികം ആഗ്രഹിക്കുന്നത്? പലർക്കും പ്രശസ്തിയായിരിക്കാം, എനിക്ക് പക്ഷെ സ്വാതന്ത്ര്യമാണ്. അത് പക്ഷെ നിങ്ങളെ പോലുള്ള ഭൂരിഭാഗം വരുന്ന ആളുകൾ കരുതുന്ന പോലെ ഈ ഭൂമിയുടെ ഏതറ്റം വരെയും അലഞ്ഞു തിരിഞ്ഞു നടക്കാനുള്ള സ്വാതന്ത്ര്യമല്ല. എനിക്ക് എന്നോടൊപ്പം മാത്രമായി ആകുവാനുള്ള സ്വാതന്ത്ര്യമാണ്. മടിയനായ എനിക്ക് ഈ ലോകത്തിന്റെ മറ്റു പ്രവർത്തനങ്ങളുടെ ഭാഗമാവാൻ താല്പര്യമില്ല.

നൈമിഷികമായി കിട്ടുന്ന ഈ പ്രശസ്തി ഒരു പക്ഷെ നിങ്ങളെ ഇപ്പൊ ഭ്രമിപ്പിക്കുന്നുണ്ടാവും, എന്നെയും ഒന്ന് ഭ്രമിപ്പിച്ചു ആദ്യം, പക്ഷെ ഒടുക്കം സ്വാതന്ത്ര്യം തന്നെയാണ് വലുത് എന്ന് ഞാൻ മനസിലാക്കുന്നു. എല്ലാ നാശത്തിന്റെയും ആരംഭം എന്തിനോടെങ്കിലുമുള്ളോരു ഭ്രമം ആണെന്ന് ഞാൻ മനസിലാക്കുന്നു, ഇത് വായിച്ചു കഴിയുമ്പോഴേക്കും നിങ്ങൾക്കും ആ സത്യം ബോധ്യമാവും. ചിലർക്ക് അധികാരത്തോടുള്ള ഭ്രമം, ചിലർക്ക് മനുഷ്യരോടുള്ള ഭ്രമം, ചിലർക്ക് വസ്തുക്കളോട്, ചിലർക്ക് പണത്തിനോട്, പിന്നെ നിങ്ങളെ പോലെ ഉള്ള മറ്റു ചിലർക്ക് പ്രശസ്തിയോടുള്ള ഭ്രമം. എന്തിനോടാണെങ്കിലും, അന്തിമ ഫലം നാശം തന്നെ.

ഇതൊരു പരമമായ സത്യമാണ്, അശോക സ്തംഭത്തിൽ നമ്മുടെ കണ്ണിൽ പെടാതെ തിരിഞ്ഞു നിൽക്കുന്ന നാലാമത്തെ സിംഹം പോലെ മറഞ്ഞിരിക്കുന്ന ഒരു സത്യം. നിങ്ങൾ ഒരുപക്ഷെ മനസിലാക്കാൻ വൈകുന്ന സത്യം. ഇതൊക്കെയാണെങ്കിലും എനിക്ക് ഒന്നിനോടും ഭ്രമം ഇല്ലെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? തീർച്ചയായുമുണ്ട്…സ്വാതന്ത്ര്യത്തോടു തന്നെ! നാളിതു വരെയുള്ള എന്റെ യുദ്ധവും അതിനു വേണ്ടി തന്നെ! ഞാനതിൽ വിജയിച്ചിട്ടുമുണ്ട്. എങ്ങനെ ആണെന്ന് അറിയാൻ ആകാംഷയുണ്ടല്ലേ ? പറയാം…

വിദ്യാഭ്യാസ പ്രസ്ഥാനം ആണ് എന്റെ സ്വാതന്ത്ര്യത്തിൽ ആദ്യം തടയിട്ടത്. വാർപ്പുമാതൃകകൾ പിന്തുടർന്ന് വരുന്ന രീതിയോട് എനിക്ക് താല്പര്യമില്ലായിരുന്നു, എനിക്ക് ഇഷ്ടമുള്ളത് വായിക്കാൻ ആണ് എനിക്ക് ഇഷ്ടം. അത് മറ്റുള്ള ആളുകൾക്ക് തീരുമാനിക്കാൻ എന്ത് അധികാരം? എഴുത്തും വായനയും കുറച്ചു പഠിച്ച ശേഷം അത്കൊണ്ട് ഞാൻ കൂടുതൽ പഠനത്തോട് താല്പര്യം കാണിക്കാൻ തോന്നിയില്ല. ഇഷ്ടമില്ലാത്തത് പഠിപ്പിക്കാൻ സമ്മർദം ചെലുത്തുന്ന അധ്യാപകർ. ഒറ്റയ്ക്ക് സ്വസ്ഥമായി എവിടേലും ഇരിക്കാൻ താല്പര്യമുള്ള എന്നെ കൂടെ കൂടെ ശല്യം ചെയ്യുന്ന മറ്റു പിള്ളേർ.

എനിക്ക് ഇടക്ക് സംസാരിക്കാനൊക്കെ ഇഷ്ടം തന്നെയാ, പക്ഷെ അത് എനിക്ക് ഇഷ്ടമുള്ളപ്പോ മാത്രം. അങ്ങനെ എന്റേതായ ഇടയിലേക്ക് ഇടക്ക് ഇടക്ക് വന്നു ശല്യപ്പെടുത്തിയ ഒരുത്തനായിരുന്നു വർക്കി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ. സ്വസ്ഥമായി ഇരിക്കുന്ന എന്നെ വന്നു ഓരോന്ന് പറഞ്ഞു കളിയാക്കും, തൊണ്ടും, അവനതൊരു ഹരമാണെന്നു തോന്നുന്നു. എന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ വന്ന ആദ്യത്തെ ഇര ആയിരുന്നു വർക്കി. എന്റെ യുദ്ധത്തിലെ ആദ്യ ചെറു വിജയം. സ്കൂൾ പരിസരത്തിലെ ഒരു കോണിൽ കിട്ടിയ അവനെ ഞാൻ ഒരു വടി വെച്ച് പിന്നിൽ നിന്ന് തലക്കടിച്ചു. ചോര ഒലിച്ചിറങ്ങുന്നത് ഞാൻ നോക്കി നിന്ന്. ചോര ചിന്താതെ എന്ത് യുദ്ധം?! എന്റെ കൃത്യം നിർവഹിച്ചതിന് ശേഷം ഞാൻ നടന്നു നീങ്ങി, ഓടി ഒളിച്ചില്ല, കാരണം ഞാൻ ആരെ ഭയക്കണം? പക്ഷെ ആ പരിസരത്തു ആരും ഇല്ലാത്തതിനാൽ സത്യം പറയാൻ അവിടെ ആരും ഇല്ലാരുന്നു. നാലാമത്തെ സിംഹം വീണ്ടും തിരിഞ്ഞു അവിടെ നിന്ന്. ശാന്തപ്രകൃതം എന്ന് കരുത്തപെട്ട എന്നെ ആരും സംശയിച്ചുമില്ല.

പിന്നിൽ നിന്നുള്ള ആഘാതമായതിനാൽ അവനു ഒന്നും ഓർമയില്ലാരുന്നു. അവൻ മരിച്ചില്ല , പക്ഷെ അവന്റെ മുറിവ് ഭേദമായി വന്നപ്പോഴേക്കും പത്താം ക്ലാസ്സു കഴിഞ്ഞു. അങ്ങനെ ഞാൻ വിദ്യാലയമെന്ന മനുഷ്യനിർമിത സ്ഥാപനത്തെയും വർക്കിയെയും പറിച്ചു മാറ്റി. പിന്നീട് കുറെ നാൾ സ്വസ്ഥതയുടെ നാളുകൾ ആയിരുന്നു.

അങ്ങനെ ഞാൻ വിവാഹത്തിലേക്ക് കടന്നു. രമണിയെ വിവാഹം ചെയ്തു. വിവാഹം, മനുഷ്യനിർമിതമായ മറ്റൊരു തളച്ചിടൽ. പ്രണയം നല്ലതാണു, പക്ഷെ സാഷ്ടാംഗ പ്രണയം? എനിക്ക് അതിനോട് യോജിപ്പില്ല, ഞാൻ തന്ന ഡയറിയിലും ഇത് വായിച്ചിരിക്കണമല്ലോ അല്ലെ. മനസ് കൊണ്ട് പ്രണയിക്കാം , എന്നാൽ അതിനു ശരീരം കൂടെ പങ്കിടുന്നത് എന്റെ ശരീരത്തിന് മേലുള്ള എന്റെ അധികാരത്തിനു ഏൽക്കുന്ന ക്ഷതമല്ലേ? അങ്ങനെ എന്റെ മനസിനും ശരീരത്തിനും മേൽ പങ്കാളിത്തം ആഗ്രഹിച്ച രമണിയേയും ഞാൻ പറിച്ചു മാറ്റി. എന്റെ സ്വാതന്ത്ര്യത്തിന്റെ രണ്ടാം വിജയം. ശ്വാസം മുട്ടലിന്റെ അസുഖം ഉണ്ടായിരുന്ന അവളെ ഞാൻ കഴുത്തു ഞെരിച്ചു കൊന്നു. വീണ്ടും സമാധാനത്തിന്റെ നാളുകൾ ആയിരുന്നു കുറച്ചു നാൾ.

ഞാൻ പിന്നീട് ഒരു മാർവാഡി പെണ്ണിന്റെ ഡ്രൈവർ ആയി ജോലി ചെയ്യാൻ തുടങ്ങി. മുതലാളിത്ത സമൂഹത്തിന്റെ മറ്റൊരു വിക്രത മുഖം മാത്രമായിരുന്നു ആ പെണ്ണ്. എന്നെ ആവശ്യത്തിൽ കൂടുതൽ ജോലി എടുപ്പിക്കും. വൈകി വന്നാൽ വഴക്കു പറയും. ഒരു ജോലിക്കാരനോട് കൊടുക്കണ്ട മാന്യത എനിക്ക് തന്നില്ല. ചെയ്‌ത ജോലിക്കു കിട്ടുന്ന ശമ്പളം മാത്രമാണോ ഒരു തൊഴിലാളിയുടെ കൂലി? ഒരിക്കലുമല്ല. അവിടെയും സ്വാതന്ത്രയുമുണ്ട്. തൊഴിലാളിക്കും തന്റേതായ ഒരു ഇടം വേണമെന്നും എല്ലാവരെയും പോലെ ബഹുമാനം അർഹിക്കുന്നുണ്ടെന്നും ഈ നാട്ടിലെ മുതലാളിമാർ എന്ന് പഠിക്കും? ഇങ്ങനെ ഉള്ള മുതലാളിമാരെയും നാം പറിച്ചു മാറ്റെണ്ടിയിരിക്കുന്നു. അത് തന്നെ ഞാനും ചെയ്തുള്ളു. ദൂരയോട്ടത്തിനു എന്നെ ഒരു ദിവസം വിളിച്ചു. അന്ന് ഞാനൊരു കത്തി കരുതി. കുറച്ചു ദൂരം ഓടിച്ചു കഴിഞ്ഞു വഴി ഞാൻ മാറ്റി പിടിച്ചു ഒരു വിജനമായ പ്രദേശത്തേക്ക് ചീറി പാഞ്ഞു പോയി. അവിടെ വണ്ടി നിർത്തിയിട്ടു കത്തി എടുത്തു ഞാൻ ആ പെണ്ണിനെ കുത്തി. കുതറിമാറാൻ ശ്രേമിച്ചെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല. അങ്ങനെ അവളുടെ ശരീരത്തിൽ നിന്ന് രക്തം വാർന്നൊഴുക്കുന്നതു ഞാൻ നോക്കി നിന്നു, മറ്റൊരു യുദ്ധം ജയിച്ച പോരാളിയെ പോലെ. പക്ഷെ ദൂരെ നിന്നു ഏതോ ഒരാൾ അത് കണ്ടു. ഞാൻ ഓടി ഒളിച്ചൊന്നുമില്ല, ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ. അയാൾ അവിടെ അടുത്ത് ഉണ്ടായിരുന്ന രണ്ടു മൂന്ന് ആളിനെയും കൂടെ കൊണ്ട് വന്നു എന്നെ ബലമായി പിടിച്ചു നിർത്തി. ആ പെണ്ണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പോലീസ് വന്നു കേസും കോടതിയുമായി. എന്നാൽ അന്നും ഇന്നും ഒരു കാര്യം തന്നെ ഞാൻ പറയും, ഞാൻ കൊന്നിട്ടില്ല. കോല എന്ന പ്രക്രിയ തികച്ചും വ്യക്തിവൈരാഗ്യത്തിൽ നിന്നു ഉണ്ടാവുന്ന ഒരു പ്രവർത്തി മാത്രമാണ്, എനിക്ക് ആരോടും ഒരു വൈരാഗ്യംവുമില്ല.

എന്റെ വഴിയിൽ വന്ന തടസ്സങ്ങളെ ഞാൻ പറിച്ചു മാറ്റി എന്ന് മാത്രം. അതിനെ കൊലയുമായി ബന്ധപ്പെടുത്തുന്നതിൽ ഞാൻ യാതൊരു യുക്തിയും കാണുന്നില്ല. ഇന്നോ നാളെയോ എല്ലാരും മരണത്തിനു വിധേയമാകും, അതിനു പലരും പല രീതിയിൽ ഉപകരണങ്ങൾ ആവും എന്നത് അത്യന്താപേക്ഷികമാണ്. അതിനു എന്നെ മാത്രം കുറ്റകാരൻ ആക്കുന്നതിൽ അർത്ഥമുണ്ടോ?

കോടതി എന്നെ കുറ്റകാരൻ ആക്കിയെങ്കിലും എനിക്ക് കോടതി വലിയ ഒരു സഹായം ചെയ്തു എന്ന് സമ്മതിക്കാതെ വയ്യ. ജയിൽ എന്ന സ്വർഗ്ഗത്തിലേക്കെന്നെ എത്തിച്ചു. ഞാൻ ആഗ്രഹിച്ച സ്വാതന്ത്ര്യം എനിക്ക് കിട്ടിയ ഒരേയൊരു സ്ഥലം. മനുഷ്യ നിർമ്മിത സംബ്രതായങ്ങളിൽ ഏറ്റവും ഉത്തമം എന്ന് ഞാൻ ജയിലിനെ വിശേഷിപ്പിക്കും. ഉപഭോഗ സംസ്കാരത്തിന് അടിമപ്പെട്ട ഒരു സമൂഹത്തിൽ തളക്കപെട്ടു ജീവിക്കുന്നതിലും നല്ലതു പൂർണ സ്വാതന്ത്ര്യത്തോടെ ഈ നാല് ചുമരുകളിൽ തന്നെ ജീവിക്കുന്നതാണ്. ആ സ്വസ്ഥതയിലേക്കാണ് നിങ്ങളുടെ വരവ്. എനിക്ക് നിങ്ങളുടെ പെരുമാറ്റം ഇഷ്ടമായിരുന്നു. മാസികയിൽ എന്റെ പടം വന്നപ്പോൾ സന്തോഷിക്കുകയും ചെയ്തു. പ്രശസ്തിയിൽ ഞാൻ ഭ്രമിച്ചു പോയ ചുരുക്കം ചില നിമിഷങ്ങൾ. പക്ഷെ ഞാൻ നിങ്ങൾക്കു വെറും ഒരു ഉപകരണം മാത്രം ആണ് എന്ന് പയ്യെ ഞാൻ മനസിലാക്കി.

ഉപഭോഗ സംസ്കാരത്തിന്റെ മറ്റൊരു മുഖം മാത്രമാണ് നിങ്ങളും. എന്റെ സ്വാതന്ത്ര്യത്തിനു തടയിടാൻ വന്ന മറ്റൊരു മുഖം. അതുകൊണ്ടു നിങ്ങളെയും എനിക്ക് പറിച്ചു മാറ്റിയെ തീരു. ഈ കുറിപ്പിന്റെ ആദ്യം ഞാൻ സൂചിപ്പിച്ചല്ലോ, എല്ലാ ഭ്രമത്തിന്റെയും ഒടുക്കം നാശമാണ് വിധി, നിങ്ങളുടെ കാര്യത്തിലും അത് മറിച്ചല്ല. ഈ കുറിപ്പ് തീരാറായി, നിങ്ങളുടെ ഭൂമിയിലുള്ള ആയുസ്സും, പക്ഷെ മറഞ്ഞു നിൽക്കുന്ന നാലാമത്തെ സിംഹത്തെ കണ്ടു എന്നോർത്ത് നിങ്ങൾക്കു തീർച്ചയായും ആശ്വസിക്കാം…
എന്ന്
സി കെ രാഘവൻ

Film News

വിജയ് ചിത്രം ലിയോ കേരളത്തിലെ വിതരണവകാശം 16 കോടി രൂപയ്ക്ക് സ്വന്തമാക്കി ഗോകുലം മൂവീസ്

Published

on

വിജയ് ചിത്രം ലിയോ കേരളത്തിലെ വിതരണവകാശം 16 കോടി രൂപയ്ക്ക് സ്വന്തമാക്കി ഗോകുലം മൂവീസ്

കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. ഇരുവരും ഒന്നിക്കുന്ന “ലിയോ” എന്ന ചിത്രത്തിന് വൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്. ചിത്രം 2023 പൂജ അവധികളോടനുബന്ധിച്ച് ഒക്ടോബർ 19ന് റിലീസിനെത്തും.

തുടക്കം മുതൽതന്നെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. 5 പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സരിച്ചിരുന്നത്. ഏറ്റവും ഒടുവിലെ വിവരപ്രകാരം ചിത്രത്തിൻറെ വിതരണ അവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ. 16 കോടി രൂപയ്ക്കാണ് ചിത്രത്തിൻറെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കിയത്. കേരളത്തിൽ ഒരു അന്യഭാഷ ചിത്രത്തിന് ലഭിക്കുന്ന റെക്കോർഡ് തുകയാണ് ഇത്.

സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന “ലിയോ” ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

വിജയുടെ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ”യിൽ ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിർ അഭിനയിക്കുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് എത്തുന്നു. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ അഭിനയിക്കുന്നു. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.

പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ കേരളത്തിലെ വൻ വിജയത്തിന് ശേഷം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ എത്തിക്കുന്ന ചിത്രം കൂടിയാണ് “ലിയോ”. അന്യ ഭാഷയിലെ പ്രമുഖ ചിത്രങ്ങൾ കേരളത്തിൽ എത്തിക്കുന്ന പ്രധാന വിതരണക്കാരാണ് ശ്രീ ഗോകുലം മൂവീസ്. മറ്റ് അന്യഭാഷയിൽ നിർമാതാക്കൾക്ക് കേരളത്തിലെ വിതരണവകാശം ശ്രീ ഗോകുലം മൂവീസിന്റെ നൽകാൻ പ്രത്യേക താല്പര്യവുമുണ്ട്. ഇതിന് പ്രധാനമായി രണ്ട് കാരണങ്ങളാണുള്ളത്. കേരളത്തിൽ വിതരണാവകാശം ഏറ്റെടുക്കുമ്പോൾ പോലും ചിത്രത്തിന് കേരളത്തിൽ വമ്പൻ പ്രൊമോഷനാണ് നൽകുന്നത്. ഇത് താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും സന്തോഷം നൽകുന്ന കാര്യം കൂടിയാണ്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ പ്രൊമോഷൻ പരിപാടികൾ ആദ്യം തുടങ്ങിയത് കേരളത്തിൽ നിന്നായിരുന്നു. കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകർക്കും നൽകിയ വരവേൽപ്പ് തമിഴ്നാട്ടിൽ പോലും ചർച്ചയായിരുന്നു.
ശ്രീ ഗോകുലം മൂവീസിനെ വിതരണം ഏൽപ്പിക്കുവാൻ അന്യ ഭാഷാ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം സാമ്പത്തിക കാര്യങ്ങളിലുളള കൄത്യനിഷ്ഠയാണ്.
ലൈക്ക പ്രൊഡക്ഷൻസിറ്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം ഗോപാലൻറ്റെ ശ്രീ ഗോകുലം മൂവീസാണ്, അതുകൊണ്ട് തന്നെ ലൈക്കയുടെ അണിയറയിൽ ഒരുങ്ങുന്ന, ഷങ്കർ- കമൽ ഹസൻ ചിത്രം ഇൻഡ്യൻ-2, രജനികാന്ത് ചിത്രം ലാൽ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തിൽ എത്തിക്കാനാണ് സാദ്ധ്യത.
ശക്തമായ ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കും, ഊർജ്ജസ്വലരായ ടീമുമാണ് ശ്രീ ഗോകുലം മൂവീസിൻറ്റെ പിൻബലം.വരും നാളുകളിൽ മലയാളത്തിൽ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് പുറമേ, നിരവധി അന്യഭാഷ ബിഗ് ബഡ്ജ്റ്റ് ചിത്രങ്ങളും ഗോകുലം ഗോപാലൻ കേരളത്തിലെത്തിക്കുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം

Continue Reading

Film News

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Published

on

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒരു മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്ന ചിത്രം വൈറലാവുകയാണ്. ഒരു പ്രധാന ജീവിതയാത്ര ആരംഭിക്കുന്ന സൂചനകൾ പോസ്റ്ററിൽ കാണാം. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് മെയ് 10ന് കൊച്ചിയിൽ ആരംഭിച്ചിരുന്നു. മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു.

സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാറിന്റെ വാക്കുകൾ “ഒരുപാട് നിഗൂഢതകൾ നിറഞ്ഞതാണ് പോസ്റ്റർ. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഹൃദയം. ഞങ്ങൾ ഇത് രണ്ടാം വട്ടമാണ് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത്. ഈ പോസ്റ്ററിൽ അദ്ദേഹത്തിന്റെ ലുക്ക് തന്നെയായിരിക്കും ചർച്ചാവിഷയം.”

സംവിധായകൻ ഡീനോ ഡെന്നീസിന്റെ വാക്കുകൾ ഇങ്ങനെ “ഞാൻ മുൻപ് പറഞ്ഞതുപോലെ മമ്മൂട്ടി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഈ പോസ്റ്റർ ആ സ്വപ്നം സാക്ഷാത്കരിക്കുന്നതാണ്. ഞാൻ എപ്പോഴും പറയാൻ ആഗ്രഹിച്ച ഒരു കഥയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാണുമ്പോൾ വളരെ ത്രിലിങ്ങ് അനുഭവമാണ് തോന്നുന്നത്. ടീസർ എത്രയും വേഗം നിങ്ങളുമായി ഷെയർ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്”

സഹ നിർമാതാവ് ജിനു വി എബ്രഹാമിന്റെ വാക്കുകൾ ഇങ്ങനെ “ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഓരോ ചുവടുവയ്പ്പും മനോഹരമായിരുന്നു. ഈ പോസ്റ്റർ റിലീസും അതോടൊപ്പം ചേർത്ത് വായിക്കപ്പെടുന്നു. കാരണം ഞങ്ങൾ മമ്മൂട്ടി സാറിന്റെ പോസ്റ്റർ ലോകമെമ്പാടും റിലീസ് ചെയ്യകയാണ്. ഇതുവരെയുള്ള പ്രതികരണങ്ങൾ ഗംഭീരമാണ്. എത്രമാത്രമാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുകയാണ് എന്ന് മനസ്സിലാകുന്നു.

ടോവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’, ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘കാസർഗോൾഡ്’ തുടങ്ങിയ ചിത്രങ്ങളുള്ള 2023-ലെ യൂഡ്‌ലീയുടെ മലയാളം സിനിമയിലേക്ക് ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ‘ബസൂക്ക’. പി ആർ ഒ – ശബരി , ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ

Continue Reading

Film News

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ

Published

on

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ

കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. ഇരുവരും ഒന്നിക്കുന്ന “ലിയോ” എന്ന ചിത്രത്തിന് വൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്. ചിത്രം 2023 പൂജ അവധികളോടനുബന്ധിച്ച് ഒക്ടോബർ 19ന് റിലീസിനെത്തും.

തുടക്കം മുതൽതന്നെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. 5 പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സരിച്ചിരുന്നത്. ഏറ്റവും ഒടുവിലെ വിവരപ്രകാരം കൂടുതൽ തുകയുമായി മുന്നിൽ നിൽക്കുന്നത് ഗോകുലം ഗോപാലനാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്താൽ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാവും കേരളത്തിൽ ലിയോ പ്രദർശനത്തിന് എത്തിക്കുന്നത്.

സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന “ലിയോ” ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

വിജയുടെ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ”യിൽ ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിർ അഭിനയിക്കുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് എത്തുന്നു. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ അഭിനയിക്കുന്നു. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.

പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ കേരളത്തിലെ വൻ വിജയത്തിന് ശേഷം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലന്റെ അടുത്ത ചിത്രം “ലിയോ” ആകാനുള്ള സാധ്യതകൾ ഏറെയാണ്. അന്യ ഭാഷയിലെ പ്രമുഖ ചിത്രങ്ങൾ കേരളത്തിൽ എത്തിക്കുന്ന പ്രധാന വിതരണക്കാരാണ് ശ്രീ ഗോകുലം മൂവീസ്. മറ്റ് അന്യഭാഷയിൽ നിർമാതാക്കൾക്ക് കേരളത്തിലെ വിതരണവകാശം ശ്രീ ഗോകുലം മൂവീസിന്റെ നൽകാൻ പ്രത്യേക താല്പര്യവുമുണ്ട്. ഇതിന് പ്രധാനമായി രണ്ട് കാരണങ്ങളാണുള്ളത്. കേരളത്തിൽ വിതരണാവകാശം ഏറ്റെടുക്കുമ്പോൾ പോലും ചിത്രത്തിന് കേരളത്തി ൽ വമ്പൻ പ്രൊമോഷനാണ് നൽകുന്നത്. ഇത് താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും സന്തോഷം നൽകുന്ന കാര്യം കൂടിയാണ്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ പ്രൊമോഷൻ പരിപാടികൾ ആദ്യം തുടങ്ങിയത് കേരളത്തിൽ നിന്നായിരുന്നു. കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകർക്കും നൽകിയ വരവേൽപ്പ് തമിഴ്നാട്ടിൽ പോലും ചർച്ചയായിരുന്നു.
ശ്രീ ഗോകുലം മൂവീസിനെ വിതരണം ഏൽപ്പിക്കുവാൻ അന്യ ഭാഷാ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം സാമ്പത്തിക കാര്യങ്ങളിലുളള കൄത്യനിഷ്ഠയാണ്.
ലൈക്ക പ്രൊഡക്ഷൻസിറ്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം ഗോപാലൻറ്റെ ശ്രീ ഗോകുലം മൂവീസാണ്, അതുകൊണ്ട് തന്നെ ലൈക്കയുടെ അണിയറയിൽ ഒരുങ്ങുന്ന, ഷങ്കർ- കമൽ ഹസൻ ചിത്രം ഇൻഡ്യൻ-2, രജനികാന്ത് ചിത്രം ലാൽ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തിൽ എത്തിക്കാനാണ് സാദ്ധ്യത.
ശക്തമായ ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കും, ഊർജ്ജസ്വലരായ ടീമുമാണ് ശ്രീ ഗോകുലം മൂവീസിൻറ്റെ പിൻബലം.വരും നാളുകളിൽ മലയാളത്തിൽ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് പുറമേ, നിരവധി അന്യഭാഷ ബിഗ് ബഡ്ജ്റ്റ് ചിത്രങ്ങളും ഗോകുലം ഗോപാലൻ കേരളത്തിലെത്തിക്കുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം

Continue Reading

Recent

General4 days ago

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹം...

Film News6 days ago

വിജയ് ചിത്രം ലിയോ കേരളത്തിലെ വിതരണവകാശം 16 കോടി രൂപയ്ക്ക് സ്വന്തമാക്കി ഗോകുലം മൂവീസ്

വിജയ് ചിത്രം ലിയോ കേരളത്തിലെ വിതരണവകാശം 16 കോടി രൂപയ്ക്ക് സ്വന്തമാക്കി ഗോകുലം മൂവീസ് കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ...

Video6 days ago

റിവ്യൂ പറയുന്നതിനിടെ ക്യാമറയുടെ മുൻപിൽ നിന്ന് വലിച്ചിറക്കി ആറാട്ട് അണ്ണന് ക്രൂര മർദ്ദനം

റിവ്യൂ പറയുന്നതിനിടെ ക്യാമറയുടെ മുൻപിൽ നിന്ന് വലിച്ചിറക്കി ആറാട്ട് അണ്ണന് ക്രൂര മർദ്ദനം മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയകളിൽ സുപരിചിതനായ സന്തോഷ്...

Film News6 days ago

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക്...

Film News7 days ago

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്....

Film News7 days ago

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” !

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” ! നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു....

Songs7 days ago

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ...

Film News7 days ago

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിച്ച് എസ് ജെ സിനു...

Film News7 days ago

മോഹൻലാലിൻ്റെ മെഗാ ഹിറ്റ് ചിത്രം ആറാട്ടിനു ശേഷം പുതുമുഖ താരനിരയുമായി ഹിപ്പോ പ്രൈം നെറ്റ്‌വർക്കിന്റെ പുതിയ ചിത്രം

മോഹൻലാലിൻ്റെ മെഗാ ഹിറ്റ് ചിത്രം ആറാട്ടിനു ശേഷം പുതുമുഖ താരനിരയുമായി ഹിപ്പോ പ്രൈം നെറ്റ്‌വർക്കിന്റെ പുതിയ ചിത്രം   ആറാട്ട് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം Hippo...

Video1 week ago

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ...

Trending