Film News
അന്ന് അച്ഛന് വേണ്ടി കേസ് വാദിക്കാൻ എത്തിയത് സാക്ഷാൽ മമ്മൂട്ടി ! കഥപറയുബോൾ സിനിമ പോലെ ആണ് അത്. വൈറലാവുന്ന കുറിപ്പ്

അന്ന് അച്ഛന് വേണ്ടി കേസ് വാദിക്കാൻ എത്തിയത് സാക്ഷാൽ മമ്മൂട്ടി ! കഥപറയുബോൾ സിനിമ പോലെ ആണ് അത്. വൈറലാവുന്ന കുറിപ്പ്
സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ഏറെ വൈറലാവുകയാണ് ജീജ വീണു എന്ന യുവതി പങ്കുവെച്ച ഫേസ്ബുക്ക് കുറുപ്പ്. തൻ്റെ അച്ഛൻ്റെ ജീവിതത്തിൽ മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി കയറി വരുവാൻ ഇടയായ അപൂർവ സംഭവമാണ് കുറുപ്പിൽ പങ്കുവെക്കുന്നത്.
ജീജ വേണു എഴുതുന്നു മമ്മൂക്കയെ കുറിച്ച്…
ഞാൻ ജീജ
എന്റെ അച്ഛനും മമ്മുക്കയും (നമ്മുടെ മെഗാസ്റ്റാർ Mammoottyയും) തമ്മിലുള്ള സൗഹൃദം പങ്കുവെക്കാൻ ആണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ഇപ്പോൾ മമ്മുക്ക അത് ഓർക്കുന്നുണ്ടോ എന്തോ.എന്തായാലും മറക്കാൻ തരമില്ല. അത്ര വലിയ ഒരു സംഭവം ആയിരുന്നു അത്.
ആനമങ്ങാട്_ആക്സിഡന്റ്
ഈ കേസിനെ പറ്റി ചിലരെങ്കിലും (പഴയ ആൾക്കാർ )കേട്ടുകാണും. അത് ഒരു വലിയ ബസ് ആക്സിഡന്റ് ആയിരുന്നു.1975 ലോ മറ്റോ ആയിരുന്നു അത്.
എന്തായാലും കേസ് ഒക്കെ നടന്നത് 1978 മുതൽ ആണ്.അച്ഛൻ മിലിറ്ററി സർവീസിന് ശേഷം KSRTC യിൽ ജോലി ചെയ്യുന്ന കാലം.
പെരിന്തൽമണ്ണയിൽ നിന്ന് തൃശൂർക്ക് ഒറ്റപ്പാലം വഴി പോകേണ്ട ഒരു KSRTC ബസ്, ആയിരുന്നു അപകടത്തിൽ പെട്ടത്.
അതിൽ പോകേണ്ട ഡ്രൈവർ എത്താഞ്ഞത് കാരണം പകരമായി അച്ഛൻ പോകേണ്ടിവന്നു.
രാവിലത്തെ ട്രിപ്പ് ആണ്. ബസ് എടുത്ത് ഒരു മൂന്നു കിലോമീറ്റർ ആയിക്കാണും ആനമങ്ങാട് ഒരു വലിയകൊടും വളവ് എത്തിയപ്പോൾ വളക്കാനായി ബസ് മുന്നോട്ട് പോകുമ്പോൾ എതിരെ ഒരു ജീപ്പ് ഓവർ സ്‌പീഡിൽ വരുന്നുണ്ടായിരുന്നു.
ആ ജീപ്പും KSRTC ബസ്സും തമ്മിൽ ഭീകരമായി കൂട്ടിയിടിച്ചു. ആ ഇടിയുടെ പരിണത്ഫലമായി ജീപ്പിൽ ഉള്ള മൂന്നുപേർ മരണപ്പെടുകയും, ആരുടെയൊ കാലു മുറിഞ്ഞുപോകുകയും ഒക്കെ ചെയ്തു.
KSRTC ഡ്രൈവർക്കും പരിക്ക് പറ്റി. കാലിന്. വലിയതോതിൽ ഒന്നുമില്ലെങ്കിലും പരിക്ക് ഉണ്ട്.
ജനങ്ങൾ ഓടിക്കൂടി എല്ലാവരെയും പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചു.ഡ്രൈവറും അവിടെ തന്നെ അഡ്മിറ്റ് ചെയ്യപ്പെട്ടു.
പിന്നീട് ഡ്രൈവറെ KSRTC സ്‌പെഷ്യൽ ട്രിപ്പ് എടുത്ത് ബസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.
അന്നാണെങ്കിൽ ഫോണൊന്നും എവിടെയും ഇല്ല. വീട്ടിൽ ആരും ഒന്നും അറിയുന്നില്ല. റേഡിയോയിൽ ന്യൂസ് ഒക്കെ വന്നു. പേപ്പറിൽ ഒക്കെ ന്യൂസ് വന്നു. അങ്ങനെ നാട്ടിൽ വിവരമറിഞ്ഞു. ബസ്സ് ഓടിച്ചിരുന്ന ആ ഡ്രൈവർ എന്റെ അച്ഛൻ ( Madhavan AP ) ഹോസ്പിറ്റലിൽ ആണെന്ന് .
നാട്ടുകാർ ചിലർ പോയി പിന്നീട് അച്ഛനെ കൊയിലാണ്ടി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സുഖമായി വന്നു.
ഇതിനൊക്കെ ശേഷം കേസ് നടക്കുകയാണ്. അച്ഛൻ അന്ന് നല്ലവണ്ണം യൂണിയൻ പ്രവർത്തനം ഒക്കെ ഉണ്ട്. അതുകൊണ്ടുതന്നെ അച്ഛന് വേണ്ടി യൂണിയൻ ഒരു വക്കീലിനെ വെച്ചു.
അദ്ദേഹമാണ് #ശ്രീധരൻ_നായർ. ഇപ്പോ അദ്ദേഹം അഡ്വക്കേറ്റ് ജനറൽ ആണ്.
അച്ഛൻ കേസിന്റെ ആവശ്യത്തിനായി ഇടക്കിടെ അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. അന്ന് മന്ത്രിസഭയിൽ CPIM ന്റെ മന്ത്രി ആയിരുന്ന ശിവദാസമേനോന്റെ മകൾ ആയിരുന്നു ശ്രീധരൻ നായരുടെ ഭാര്യ. അവർ ഒക്കെയായി നല്ല സൗഹൃദം അച്ഛൻ അവിടെ പോകുമ്പോൾ ഉണ്ടായിരുന്നു. ശ്രീധരൻ നായർ തന്റെ ജൂനിയർ മാരായ
#സലാഹുദ്ദീൻ ( മുൻ പി.എസ്.സി ചെയർമാൻ ആയ), #മുഹമ്മദ്_കുട്ടി (മെഗാസ്റ്റാർ Mammootty )
എന്നിവരെ ആണ് കേസ് ഏൽപ്പിക്കുന്നത്. യൂണിയന്റെ കേസും ആണല്ലോ.അത്കൊണ്ടുതന്നെ പണ ചിലവൊന്നും അറിയേണ്ടതില്ല.
കുറേ കാലത്തോളം കേസ് നിലനിന്നതിന്റെ ഭാഗമായി മമ്മൂക്കയുമായി സൗഹൃദം ഉണ്ടാക്കാൻ ആ കാലത്ത് അച്ഛന് സാധിച്ചിരുന്നു. രണ്ടു വർഷത്തോളം ഈ കേസ് നീണ്ടുപോയി.കോഴിക്കോട് നിന്ന് പെരിന്തല്മണ്ണക് മമ്മുക്കയും അച്ഛനും കൂടെ ബസിൽ ഒരുമിച്ചായിരുന്നു കേസ് അവശ്യങ്ങൾക് പോയിരുന്നത്.
പേരുകേട്ട മിടുക്കനായ അഡ്വക്കേറ്റ് ആയ ശ്രീധരൻ നായരും ജൂനിയർമാരും നല്ലപോലെ കേസ് പഠിച്ചു. സാക്ഷി മൊഴികൾ നൂലിഴകീറി വിസ്തരിച്ചു, അതിൽ നിന്നും കിട്ടിയ ചില തുമ്പുകൾ വെച്ചു അവർ കേസ് വാദിച്ചു.
നീണ്ട വാദങ്ങൾക്കൊടുവിൽ കേസ് വിജയകരമായി പൂർത്തിയായി. അച്ഛന് അനുകൂലമായി വിധി വന്നു.
ആ ജീപ്പ് അമിതവേഗത്തിൽ ആയിരുന്നു വന്നത്. അതും ഒരു ജീവൻ രക്ഷിക്കാൻ ഉള്ള മരണപ്പാച്ചിൽ. ഒരു വിഷം കുടിച്ച ആളെ രക്ഷിക്കാനുള്ള മരണപ്പാച്ചിൽ ആയിരുന്നു അത്.
ഒരു കൊടുംവളവിൽ വെച്ചാണ് ഇടിച്ചതും. ജീപ്പ് വരുന്നത് ബസ്സിൽ നിന്നു കാണില്ല. കണ്ടാൽ തന്നെ ജീപ്പിന്റെ ഓവർ സ്പീഡ് കാരണം ആണ് ഇടി നടക്കുന്നതും.
ആ വിഷം കുടിച്ച ചെറുപ്പക്കാരന്റെ വീട്ടിൽ വേറെയും ദുർമരണങ്ങൾ നടന്നതായ കാര്യങ്ങൾ പിന്നീട് അറിയാൻ കഴിഞ്ഞുവത്രെ.
എന്നിട്ടോ…… വിഷം കഴിച്ച അയാൾ മരിച്ചത് ആക്സിഡന്റിലും.
അങ്ങനെ ഏറെ വാർത്താപ്രാധാന്യം ഉള്ള ഒരു കേസ് ആയിരുന്നു ആനമങ്ങാട് ആക്സിഡന്റ് കേസ്. അതിൽ മമ്മൂക്ക ഭാഗമായിരുന്നു. അച്ഛൻ ഈ സൗഹൃദം കുറെകാലം നിലനിർത്തിയിരുന്നു.
പിന്നീട് ഒക്കെ പല വഴിക്കായി
.
നമ്മുടെ ഇപ്പോളത്തെ മെഗാസ്റ്റാർ മമ്മൂട്ടി ഒരു അഡ്വക്കേറ്റ് ആയിരുന്നു എന്ന് എല്ലാർക്കും അറിയാവുന്നതാണല്ലോ. അദ്ദേഹം ശ്രീധരൻ നായരുടെ ജൂനിയർ ആയിട്ടാണ് തുടങ്ങിയതെന്നും എല്ലാർക്കും അറിയാം.
ആ മുഹമ്മദ് കുട്ടി ആണ് പിന്നീട് മമ്മൂട്ടി ആയി വന്നതെന്ന് കുറെ കാലം കഴിഞ്ഞാണ് അച്ഛനു മനസ്സിലായത്. മമ്മുക്കയുടെ സിനിമകൾ എല്ലാം ഞങ്ങളെ അച്ഛൻ തിയേറ്ററിൽ കൊണ്ടുപോയി കാണിച്ചു തരാറുണ്ടായിരുന്നു .പുതുയതായി ഇറങ്ങുന്ന എല്ലാ സിനിമകളും കാണാൻ ഉള്ള ഭാഗ്യം അന്നൊക്കെ ഞങ്ങൾക്ക് ഉണ്ടായിരുന്നു.
അന്നൊക്കെ സ്കൂളിൽ ഒക്കെ കൂട്ടുകാരോട് മമ്മുക്ക എന്റെ അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞു ഗാമ കാണിച്ചിട്ടുണ്ട്. പക്ഷെ ആർക്കും വലിയ വിശ്വാസം വന്നിരുന്നില്ല.
” കഥ പറയുമ്പോൾ” എന്ന സിനിമയിൽ ശ്രീനിവാസനെ പോലെ ആണെന്ന് ഇപ്പോളൊക്കെ ഞാനും അച്ഛനോട് പറയാറുണ്ട്.
അദ്ദേഹം ഇപ്പോൾ എത്രയോ ഉയരങ്ങൾ കീഴടക്കി നിൽക്കുന്നു. ഇതൊക്കെ എവിടുന്ന് ഓർമിക്കാൻ. എന്നാലും ആ കാലം പരാമര്ശിച്ചാൽ ഓർമ്മ വരുക തന്നെചെയ്യും.
അദ്ദേഹം ജൂനിയർ ആയി പ്രാക്റ്റീസ് ചെയ്യുമ്പോൾ വന്നൊരു കേസ്. അങ്ങനെ ആനമങ്ങാട് ആക്സിഡന്റ് കേസുമായി ബന്ധപ്പെട്ട് നമ്മുടെ മമ്മൂക്കയുമായി എന്റെ അച്ഛന് സൗഹൃദമുണ്ടാക്കാൻ സാധിച്ചു…….
ഡയറി എഴുതുന്ന ശീലം അച്ഛന് പണ്ടുമുതലെ ഉണ്ടായിരുന്നത്കൊണ്ട് എല്ലാം മറക്കാതെ അച്ഛൻ സൂക്ഷിച്ചിരുന്നു.
ആ രേഖകളും അച്ഛന്റെ കയ്യിൽ ഇന്നും ഉണ്ട്.
ഇതെല്ലാം അച്ഛന്റെ മനസ്സിന്റെ താളുകളിലെ മറക്കാനാവാത്ത ഓർമകളാണ്…….
Film News
ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു
ആന്റണി വർഗീസ് നായകനായെത്തിയ ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു. നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും ചേർന്നാണ് തയ്യാറാക്കിയത്. ആഷിക് അബു എന്ന ബോക്സറുടെ വേഷത്തിൽ ആന്റണി പ്രത്യക്ഷപ്പെട്ട ചിത്രം സെഞ്ചറി മാക്സ് ജോൺ & മേരി പ്രൊഡക്ഷൻസിന്റെയും പനോരമ സ്റ്റുഡിയോസിന്റെയും ബാനറിൽ എബി അലക്സ് എബ്രഹാമും ടോ ജോസഫും ചേർന്നാണ് നിർമ്മിച്ചത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. 2025 ഫെബ്രുവരി 14ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം ഏപ്രിൽ 18 മുതലാണ് ZEE5ൽ പ്രദർശനം ആരംഭിച്ചത്.
റിങ്ങിലേക്ക് തിരികെ വരുമ്പോൾ ജീവിതം കീഴ്മേൽ മറിയുന്ന ഒരു മുൻ ബോക്സർ ആഷിഖ് അബുവിന്റെ കഥയാണ് ചിത്രം പറയുന്നത്. ചില പ്രത്യേക കാരണങ്ങളുടെ അടിസ്ഥാനത്തിൽ ആഷിഖിന്റെ ജീവിതത്തിൽ വ്യതിയാനങ്ങൾ സംഭവിക്കുകയും താൻ ഉപേക്ഷിച്ച ബോക്സിംങ്ങ് ലോകത്തിലേക്ക് തിരികെ പോകേണ്ടിവരുകയും ചെയ്യുന്നതാണ് കഥാ പശ്ചാത്തലം. ക്ലൈമാക്സിൽ ചിത്രം പ്രേക്ഷകരെ ഒന്നടങ്കം ആവേശഭരിതരാക്കുന്നു. ജസ്റ്റിൻ വർഗീസിന്റെതാണ് സംഗീതം. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ലിജോമോൾ ജോസ്, സൈജു കുറുപ്പ്, വിജയരാഘവൻ എന്നിവരാണ് അവതരിപ്പിച്ചത്.
“നുണക്കുഴി’, ‘മനോരഥങ്ങൾ’, ‘ഐഡന്റിറ്റി’, എന്നീ ചിത്രങ്ങളുടെ കൂട്ടത്തിൽ ‘ദാവീദ്’ഉം ഹിറ്റായി ചേർക്കപ്പെട്ടതിൽ ഞങ്ങൾ സന്തോഷിക്കുന്നു എന്ന് ZEE5ന്റെ വക്താവ് പറഞ്ഞു.
“50 ദശലക്ഷം സ്ട്രീമിങ്ങ് വ്യൂവ്സുകളിൽ പെട്ടെന്ന് തന്നെ എത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ആഷിഖ് അബുവിനെ അവതരിപ്പിക്കുന്നത് തീവ്രവും ആഴമേറിയതുമായ ഒരു അനുഭവമായിരുന്നു. ‘ദാവീദ്’ എന്ന ചിത്രത്തെ ഇത്രയധികം വിശ്വസിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച ZEE5ന് ഒരുപാട് നന്ദി.” എന്ന് ആന്റണി വർഗീസ് കൂട്ടിച്ചേർത്തു.
“ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത് മുതൽ ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ”എന്ന് സംവിധായകൻ ഗോവിന്ദ് വിഷ്ണു അഭിപ്രായം പങ്കുവെച്ചു.
‘ദാവീദ്’ ഇതുവരെ കണ്ടിട്ടില്ലെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംങ് പ്ലാറ്റ്ഫോമായ ZEE5ലൂടെ ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാവുന്നതാണ്.
Film News
“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ
സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീർ അത്താവറിന്റെ കൊറഗജ്ജ ദൈവത്തെക്കുറിച്ചു പറയുന്ന ചിത്രം “കൊറഗജ്ജ” ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്നു.
“കൊറഗജ്ജ” എന്ന സിനിമയുടെ സംഗീതം വെറും രാഗങ്ങളുടെ സമന്വയമല്ല, മറിച്ച് ഒരു പ്രത്യേക സംസ്‌കാരത്തിന്റെ ആവിഷ്കാരമാണ്. ഈ ചിത്രത്തിന് സംഗീതം ഒരുക്കാനായതിന്റെ വളരെ അധികം സന്തോഷം ഉണ്ടെന്നും അത്രമേൽ പ്രിയപ്പെട്ടതാണെന്നും സിനിമയുടെ സംഗീതസംവിധായകൻ ഗോപി സുന്ദർ കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. സംവിധായകൻ സുധീർ അത്താവറയും കൂടെ ഉണ്ടായിരുന്നു.
ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കാൻ പ്രമുഖ ഓഡിയോ കമ്പനികൾക്കിടയിൽ കടുത്ത മത്സരം ആണ് നടക്കുന്നത്.
“ഇത് ഒരു സാധാരണ അച്ഛൻ-മകൾ കഥയല്ല, മറിച്ച് സിനിമയുടെ പശ്ചാത്തലം, അവിടത്തെ വിശ്വാസങ്ങളും സംസ്കാരവും മനസ്സിലാക്കാൻ ഏറെ ഗവേഷണം വേണമായിരുന്നു. അതിനാൽ സംഗീതം ഒരുക്കാൻ കൂടുതൽ സമയം വേണ്ടി വന്നു. ഞാൻ സമയമെടുത്ത്
പഠിച്ചുകൊണ്ടു രചിച്ച ട്യൂണുകൾ സംവിധായകനും ടീമിനും ഇഷ്ടമായത് എന്നെ ഏറെ സന്തോഷിപ്പിച്ചു,”
“ഗോപിയുടെ സംഗീതം കേട്ടപ്പോൾ അദ്ഭുതം തോന്നി. അതിന്റെ ഗൗരവം, ഗാംഭീര്യം അപ്രതീക്ഷിതമായിരുന്നു,” എന്ന് സംവിധായകൻ സുധീർ അത്താവർ അഭിപ്രായപ്പെട്ടു.
“കൊറഗജ്ജ” എന്ന സിനിമ എന്നെ പുതിയൊരു സംഗീതപ്രതിഭാസം പരീക്ഷിക്കാൻ പ്രേരിപ്പിച്ചു. ഈ സിനിമയുടെ വിഷയം കൊണ്ട് വ്യത്യസ്തവും ആകർഷകവുമായ സംഗീതപരീക്ഷണങ്ങൾ പരീക്ഷിക്കാൻ കഴിഞ്ഞു. ഇതിന്റെ സംഗീതത്തിൽ അസാധാരണമായ ഗൗരവവും ആഴവുമുണ്ട്. അതിനാൽ തന്നെ ഇത് എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണെന്ന് ഗോപി സുന്ദർ പറഞ്ഞു.
“പുലിമുരുഗൻ” എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം ഓസ്കർ നോമിനേഷനിലേക്ക് തെരഞ്ഞെടുത്തെങ്കിലും അന്തിമഘട്ടത്തിൽ വിജയിക്കാനായില്ല. എന്നാല്‍ “കൊറഗജ്ജ” എന്ന ചിത്രത്തിന് അതിലും ഉന്നത നിലവാരമുള്ള സംഗീതം ഒരുക്കിയതിന്റെ ആത്മവിശ്വാസമുണ്ട്,” എന്ന് സംവിധായകൻ കൂട്ടി ചേർത്തു.
ത്രിവിക്രം സപല്യയുടെ സക്സസ് ഫിലിംസും ത്രിവിക്രം സിനിമാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ആറ് ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, സുനിധി ചൗഹാൻ, ജാവേദ് അലി, ഷാരോൻ പ്രഭാകർ, അർമാൻ മാലിക്, സ്വരൂപ് ഖാൻ തുടങ്ങിയ പ്രമുഖ ഗായകർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
ശങ്കർ മഹാദേവൻ ആലപിച്ച ഗാനത്തിൽ “രാവണേശ്വര” രചിച്ച ശിവതാണ്ടവ സ്തോത്രത്തിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ, കരുവാളി തീരത്തെ “ഗുളിഗ” ദൈവത്തെ ആസ്പദമാക്കിയുള്ള ഗാനം ജാവേദ് അലി ആലപിച്ചിരിക്കുന്നു. റെക്കോർഡിംഗിനുശേഷം അതിന്റെ ആഴമുള്ള പ്രഭാവം അദ്ദേഹത്തിനുതന്നെ അദ്ഭുതം തോന്നിച്ചതായി സംവിധായകൻ പ്രസ്സ്മീറ്റിൽ പങ്കുവച്ചു.
ചിത്രത്തിലെ ഗാനങ്ങൾ മൂന്നും നാലും ഭാഷകളിൽ സുധീർ അത്താവർ ആണ് രചിച്ചിരിക്കുന്നു. വ്യത്യസ്തത നിറഞ്ഞ ഈ ഗാനങ്ങൾ, ഭാഷാപരമായ പരിമിതികൾ മറികടന്ന് മികച്ച സംഗീതാനുഭവം നൽകുമെന്ന് ഗോപി സുന്ദർ പറഞ്ഞു.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കാൻ മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ പ്രമുഖ ഓഡിയോ കമ്പനികൾ കടുത്ത മത്സരം നടത്തുകയാണെന്ന് നിർമാതാവ് ത്രിവിക്രം സപല്യ അറിയിച്ചു.
Film News
സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ
മലയാളികൾക്ക് നിരവധി സംഗീതപ്രതിഭകളെ നൽകിയ, സ്റ്റാർ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000- ൽ അധികം പേരിൽ നിന്നും തിരഞ്ഞെടുത്ത 35 പേരാണ് മെഗാലോഞ്ച് ഇവന്റിൽ, തങ്ങളുടെ സ്റ്റാർ സിങ്ങർ സീസൺ 10 – ലെ മത്സരാർഥിയാകാനുള്ള അവസാന കടമ്പക്കായി മാറ്റുരയ്ക്കുന്നത്. മെഗാലോഞ്ചിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ദീപം തെളിയിച്ച് സംഗീതസംവിധായകരായ ജെറി അമൽ ദേവും ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവർത്തിയും സ്റ്റാർ സിങ്ങർ സീസൺ 10 ന്റെ ജഡ്ജസായ കെ എസ് ചിത്രയും വിധു പ്രതാപും സിത്താരയും ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാറും ചേർന്ന് നിർവഹിച്ചു. പ്രശസ്ത ചലച്ചിത്രതാരങ്ങളായ മഞ്ജു വാരിയരും ഭാവനയും മെഗാലോഞ്ചിൽ വിശിഷ്‌ടാഥിതികളായി എത്തി. മിഥുനും വർഷയുമായിരുന്നു ഈ ഇവെന്റിന്റെ അവതാരകർ.
സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ മാർച്ച് 29 , 30 ( ശനി , ഞായർ ) തീയതികളിൽ രാത്രി 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു. മലയാളികൾ ഏറേ കാത്തിരുന്ന സ്റ്റാർ സിങ്ങർ സീസൺ 10 – ന്റെ എപ്പിസോഡുകൾ ഏപ്രിൽ 5 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും.
” സ്റ്റാർ സിങ്ങർ സീസൺ 10 കേരളം പാടുന്നു ” – എന്ന ടാഗ് ലൈനിനെ അന്വർത്ഥമാക്കുന്ന രീതിയിൽ കേരളം മുഴവൻ ഇപ്പോൾ സംഗീതമാമാങ്കം.കേരളത്തിന്റെ വിവിധ കോഫി ഷോപ്പുകളിൽ കോഫിക്കും ചായക്കും ഒപ്പം ഇനി സംഗീതം ആസ്വദിക്കുന്നതിനൊപ്പം പാടുന്നതിനും കഴിയും.
-
Songs2 years ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി