Film News
ആദ്യം കാർത്തിക്ക് പകരം വിജയ് വിക്രത്തിന് പകരം മഹേഷ് ബാബു ! പൊന്നിയിൻ സെൽവൻ സിനിമ ആയ കഥ ഇങ്ങനെ
ആദ്യം കാർത്തിക്ക് പകരം വിജയ് വിക്രത്തിന് പകരം മഹേഷ് ബാബു ! പൊന്നിയിൻ സെൽവൻ സിനിമ ആയ കഥ ഇങ്ങനെ
പൊന്നിയിൻ സെൽവൻ എന്ന കഥയെക്കാളും പറയാൻ ഉണ്ടാവും അത് സിനിമയാക്കാൻ നോക്കിയവരുടെ കഥ.1958 ൽ പൊന്നിയിൻ സെൽവൻ വായിച്ച സാക്ഷാൽ MGR അത് സിനിമയാക്കാൻ ആഗ്രഹിച്ചു ആ കാലത്ത് അദ്ദേഹം ഏകദേശം പതിനായിരം രൂപ എഴുത്തുകാരൻ ആയ കൽകിക്ക് കൊടുത്ത് റൈറ്റ്സ് വാങ്ങിച്ചു. എന്നിട്ട് നാഗേഷ്, എം എൻ നമ്പ്യാർ അങ്ങനെ ഒരു വലിയ താരങ്ങളെ വെച്ച് പടം തുടങ്ങാൻ തയ്യാറായി പക്ഷെ അപ്പോഴാണ് മറ്റൊരു സിനിമയുടെ സെറ്റിൽ വെച്ച് MGR ന് വെടിയേൽക്കുന്നത്. ആ സിനിമ അങ്ങനെ മുടങ്ങി പോകുന്നു. പിന്നീട് ആരോഗ്യവാൻ ആയി തിരിച്ചു വന്ന് റൈറ്റ്സ് ഒരു 4 കൊല്ലത്തേക്ക് നീട്ടി വാങ്ങി ,അത് സിനിമയാക്കാൻ നോക്കിയെങ്കിലും അത് നടന്നില്ല.
പിന്നെ 1994 മണിരത്നവും ഉലഗനായകൻ കമൽ ഹാസ്സനും ചേർന്ന് ഇത് സിനിമയാക്കാൻ ശ്രമിക്കുന്നു. പക്ഷെ അതും എന്തൊക്കെയോ കാരണങ്ങൾ കാരണം മുടങ്ങി പോകുന്നു. വർഷം 2010 മണിരത്നം പിന്നെയും അത് സിനിമയാക്കാൻ നോക്കുന്നു അപ്പോഴാണ് രണ്ട് ഭാഗമായിട്ട് ഈ സിനിമ ചെയ്യാം എന്ന് മണിരത്നം തീരുമാനിക്കുന്നത് അന്ന് 100 കോടി ബഡ്‌ജറ്റ് ഇട്ട് തുടക്കം പ്രഖ്യാപിച്ചെങ്കിലും ബഡ്‌ജറ്റ് വീണ്ടും കൂടി. ഇടയിൽ വെച്ച് ഏതെങ്കിലും വലിയ പ്രൊഡക്ഷൻ കമ്പനി ആയിട്ട് ചേർന്ന് ആകാം നിർമാണം എന്ന് കരുതി ചിത്രവുമായി മുന്നോട്ടുപോയി. അന്ന് റഹ്മാൻ ആയിരുന്നു അതിന്റെ മ്യൂസിക് ഒപ്പം കാർത്തി ചെയ്യുന്ന വന്ദിയദേവൻ ആയി ദളപതി വിജയ് ആയിരുന്നു നിശ്ചയിച്ചിരുന്നത് ആദിത്യകരികാലൻ ആയി തെലുഗ് സൂപ്പർസ്റ്റാർ മഹേഷ് ബാബുവും. രണ്ടു പേരും സ്ക്രിപ്റ്റ് കേട്ടിരുന്നു എന്ന വാർത്തകളൊക്കെ നിറഞ്ഞിരുന്നു. വിജയിക്കൊപ്പം ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടും നടത്തിയിരുന്നു എന്ന് അടുത്ത കാലത്ത് മഹേഷ് ബാബു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
കൂടാതെ അനുഷ്ക ഷെട്ടി, പ്രിയങ്ക ചോപ്ര എന്നിവരാണ് മറ്റു താരങ്ങൾ പക്ഷെ ഷൂട്ടിംഗ് തുടങ്ങുന്നതിനു കുറച്ച് നാൾ മുൻപ് ഷൂട്ടിംഗിന് തീരുമാനിച്ച ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യാൻ പെർമിഷൻ കിട്ടുന്നില്ല മൈസൂർ പാലസും തഞ്ചാവൂർ അമ്പലവും ഒക്കെ ആണ് പ്ലാൻ ഇട്ട ലൊക്കേഷൻസ് സെറ്റ് ഇടണമെങ്കിൽ ബഡ്‌ജറ്റ് പിന്നെയും ഇരട്ടിക്കും അങ്ങനെ പ്രോപ്പർ പ്ലാനിംങ് ഇല്ലാത്തത് കൊണ്ട് ബഡ്‌ജറ്റ് കാരണം അതും മുടങ്ങി പോയി. പിന്നെ 2019ചിമ്പു വിജയ് സേതുപതി ജയം രവി ഐശ്വര്യ റായ് അമിതാബ് ബച്ചൻ എന്നിവരെ വെച്ച് ചെയ്യാൻ മണിരത്നം പിന്നെയും പ്ലാൻ ചെയ്യ്തു എ. ആർ റഹ്മാൻ അപ്പോഴും പടത്തിൽ നിന്ന് മാറിയിട്ടില്ല .വിജയ് സേതുപതി കൈനിറയെ പടങ്ങൾ ചെയ്തത് കൊണ്ട് ഇരിക്കുന്ന സമയം അങ്ങനെ പടം ഒരുപാട് നീളുന്നു അവസാനം സേതുപതിയെ മാറ്റി കാർത്തിയെ വന്നു പിന്നെ നയൻതാര കീർത്തി സുരേഷ് എന്നിവരെയുംചിത്രത്തിൽ കൊണ്ടുവന്നു. അന്ന് ചിമ്പുവും നയൻതാരയും തമ്മിൽ ഉള്ള സ്വകാര്യ പ്രശ്നം കാരണം ചിമ്പു അതിൽ നിന്ന് ഒഴിയുന്നു അത് കഴിഞ്ഞ് നയൻതാരയും പടത്തിൽ നിന്ന് ഒഴിയുന്നു അനുഷ്ക ഷെട്ടിയും പിന്നെ ഒഴിഞ്ഞു പോകുന്നുണ്ട്. ഒരു ആറു മാസം കഴിഞ്ഞ് നമ്മൾ ഇന്ന് കാണുന്ന പൊന്നിയിൻ സെൽവൻ എന്ന സിനിമ കാർത്തി, വിക്രം, ജയം രവി എന്നിവരെ ഫൈനലൈസ് ചെയ്ത് നമ്മൾ ഇന്ന് കാണുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രം ആരംഭിക്കുന്നത്. കോവിഡ് കാരണം ഇത്തിരി പ്രശ്നം ആയെങ്കിലും അവസാനം നമ്മൾ ഇതാ ആ ഇതിഹാസം കാണാൻ പോകുന്നു. 70 കൊല്ലത്തെ ഒരു പോരാട്ടം തന്നെ ആയിരുന്നു പൊന്നിയിൻ സെൽവനും സിനിമയും തമ്മിൽ. ഈ സിനിമ സ്‌ക്രീനിൽ കാണുമ്പോൾ നിങ്ങൾ ഒരു കാര്യം ഓർക്കുക `മണിരത്നം´ എന്നാ ആ മനുഷ്യന്റെ നിരന്തരമായ പരിശ്രമം കൊണ്ട് മാത്രം ആണ് പൊന്നിയിൻ സെൽവൻ ഒരു യാഥാർഥ്യം ആകുന്നത്.
Film News
ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ
ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ
തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ ചിത്രം പെറ്റ് ഡിറ്റക്ടീവ് നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയറ്ററിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു.

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി എന്നിവരാണ്. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, വിജയരാഘവൻ, വിനായകൻ, ഷോബി തിലകൻ,ജോമോൻ ജ്യോതിർ,നിഷാന്ത് സാഗർ, ശ്യാം മോഹൻ,അൽതാഫ് സലിംഎന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റിങ് നിർവഹിച്ചത്.
ലോജിക്കിന്റെ ഭാരമില്ലാതെ കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിച്ചുകാണാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ആ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ZEE5 ഓ ടി ടിയിൽ നവംബർ 28 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു.
“പെറ്റ് ഡിറ്റക്റ്റീവ്” പ്രേക്ഷകർക്ക് മികച്ചൊരു ചിരി അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ചിത്രം നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.
Film News
റിക്കാർഡ് ഡാൻസ് വേവ്സ് ഫിലിം ബസാറിലേക്ക്
റിക്കാർഡ് ഡാൻസ് വേവ്സ് ഫിലിം ബസാറിലേക്ക്
ഗോവയിൽ നാളെ മുതൽ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് , ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വേവ്സ് ഫിലിം ബസാറിലേക്ക് നാമ നിർദ്ദേശംലഭിച്ച സിനിമകളിൽ മലയാളത്തിൽ നിന്നുള്ള ഒരു ഡോക്യുമെന്ററി സിനിമയും. കേരള ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച 17 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടിയ ഷിഹാബ് ഓങ്ങല്ലൂരിന്റെ ‘റിക്കാർഡ് ഡാൻസ്’ എന്ന ഡോക്യുമെന്ററി സിനിമയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 14 ഭാഷകളിൽ നിന്നായി 22 സിനിമകൾക്കാണ് ഫിലിം ബസാർ നാമനിർദ്ദേശം ലഭിച്ചത്. 30 ഓളം രാജ്യങ്ങളിൽ നിന്നായി സമർപ്പിക്കപ്പെട്ട 230 ഓളം സിനിമകളിൽ നിന്നാണ് ഈ സിനിമകൾ നാമനിർദേശം ചെയ്യപ്പെട്ടത്. നെറ്റ്ഫ്ലിക്സ് ആണ് പരിപാടിയുടെ പ്രായോജകർ . ഈ അടുത്ത് നടന്ന കശ്മീർ വേൾഡ് ഫിലിം ഫെസ്റ്റിവലിലും ഈ സിനിമ മികച്ച ഡോക്യുമെന്ററി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റിക്കാർഡ് ഡാൻസ് എന്ന നാടോടി നൃത്തകലാരൂപത്തെ കുറിച്ചും അതിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരന്മാരെ കുറിച്ചുമാണ് ഡോക്യുമെന്ററി സിനിമ സംസാരിക്കുന്നത്. മലയാളത്തിൽ നിന്നും നാമനിർദ്ദേശം ലഭിച്ച ഏക സിനിമയാണ് റിക്കാർഡ് ഡാൻസ്.

ക്ലാസിക് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ അഭയ ഷിഹാബും സുജി സുകുമാരനും ആണ് ഇത് നിർമിച്ചിരിക്കുന്നത്.സഹ നിർമ്മാണം ചെയ്തിരിക്കുന്നത് വിഷ്ണു ബാലകൃഷ്ണനാണ്.ക്യാമറയും സംവിധാനവും ചെയ്തിരിക്കുന്നത് ഷിഹാബ് ഓങ്ങല്ലൂർ. സച്ചിൻ സത്യയാണ് എഡിറ്റർ. വിഷ്ണു ശിവശങ്കർ പശ്ചാത്തല സംഗീതവും ധനുഷ് നായനാർ മിക്സിങ്ങും ചെയ്തിരിക്കുന്നു.അസ്സോസിയേറ്റ് ഡയറക്ടർ മിദ്‌ലാജ് മുഹമ്മദ്.കിഷോർ ബാബുവാണ് പോസ്റ്റർ ഡിസൈനിങ് ചെയ്തിരിക്കുന്നു.
Film News
മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു
മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു
നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായി എത്തിയ “ചെക്ക് മേറ്റ്” ZEE5 ഇൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു.അനൂപ് മേനോനും ലാലിനും പുറമെ രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സ്ട്രീമിംഗ് ചെയ്യുന്നു.
ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തിയ ചിത്രം മികച്ച അഭിപ്രായം ആണ് ഓ ടി ടി ഇൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
“ചെക്ക് മേറ്റ് ” ഒരു മലയാള സിനിമയാണെങ്കിലും കേരളത്തിൽ ഒരു സീൻ പോലും ഷൂട്ട് ചെയ്യാത്തൊരു മലയാള സിനിമ ആണ്. ചിത്രം പൂർണ്ണമായും ന്യൂയോർക്കിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്.ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ രതീഷ് ശേഖർ തന്നെയാണ്.
അമേരിക്കയിലെ ഒരു ഫാർമ്മ കമ്പനി ഉടമയുടെ ജീവിതത്തിലേക്ക് വരുന്ന ഒട്ടേറെ മനുഷ്യരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഓരോ സെക്കന്‍റും ആകാംക്ഷ നിറയ്ക്കുന്ന ചിത്രത്തിൽ അനൂപ് മേനോന്റെ മികച്ച പെർഫോമൻസ് പ്രേക്ഷകർക്ക് കാണാം.ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത് ലാലാണ്.
അനൂപ് മേനോനും,ലാലും ഒന്നിച്ചെത്തുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകർ വളരെയേറെ പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന ചിത്രമാണ് ചെക്ക് മേറ്റ് എന്നും,ZEE5 ഇൽ റിലീസ് ചെയ്തതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് സംവിധായകൻ രതീഷ് ശേഖർ കൂട്ടിച്ചേർത്തു.
ZEE5 ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ്, ലോകമെമ്പാടും 190-ത്തിലധികം രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് ദക്ഷിണേഷ്യൻ ഉള്ളടക്കം എത്തിക്കുന്നതിലൂടെ ജനപ്രീതി നേടിയ പ്ലാറ്റ്‌ഫോമിലൂടെ ഇനി മുതൽ ” ചെക്ക് മേറ്റ് ” കാണാം.
-
Songs2 years agoകാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News4 years ago18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video4 years agoഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years agoഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years agoകലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News4 years agoഎട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News4 years agoഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years agoഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
