Reviews
ലളിതം അതിസുന്ദരം ! റിവ്യൂ വായിക്കാം
ലളിതം അതിസുന്ദരം ! റിവ്യൂ വായിക്കാം
മാജിക്കല്‍’ എന്നു വിശേഷിപ്പിക്കാവുന്ന എന്തൊക്കെയോ ഈ കൊച്ചു വലിയ സിനിമയിലുണ്ട്. പ്രതീക്ഷകളേക്കാള്‍ ഒരു പിടി മുകളിലായിരുന്നു ചിത്രം നല്‍കിയ സിനിമാനുഭവം. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കേണ്ടത് അനിവാര്യമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
തിരക്കിട്ട ജീവിതത്തിനിടയിൽ പരസ്‌പരം സംസാരിക്കാനോ വിഷമങ്ങൾ പങ്കുവയ്ക്കാനോ വീട്ടിലുള്ളവർ ശ്രദ്ധിക്കാറില്ല. ബന്ധങ്ങൾ ശിഥിലമാകാൻ ഇത് പലപ്പോഴും കാരണമാകുന്നു. സിനിമയുടെ സമഗ്രതയില്‍ ഒരു കഥാപാത്രമോ കഥാസന്ദര്‍ഭമോ മുഴച്ചുനില്‍ക്കാതെയുള്ള തിരക്കഥാമികവാണ് ലളിതം സുന്ദരം എന്ന സിനിമയുടെ അടിക്കെട്ട്.
നര്‍മ്മത്തെ കറുത്തഹാസ്യമോ അപഹാസ്യമോ പരിഹാസമോ ആയി വേര്‍തിരിക്കാതെ പ്രമേയത്തിന്റെ അന്തര്‍ധാരയായി നിലനിര്‍ത്തുന്ന രചാനശൈലിയാണ് തിരക്കഥയുടെ വിജയം. സിനിമ ആവശ്യപ്പെടുന്ന മിതത്വം ദൃശ്യങ്ങളില്‍ ഉള്‍ക്കൊണ്ടാണ് ഛായാഗ്രാഹകന്‍ പി സുകുമാറും, ഗൗതവും തങ്ങളുടെ ക്യാമറാക്കോണുകളും ചലനങ്ങളും വിന്യസിച്ചിരിക്കുന്നത്. ഒരു ഫ്രെയിം പോലും ആസ്വാദനത്തിന് അരോചകമാവാത്ത രീതിയിലാണ് ഛായാഗ്രാഹകൻ തന്റെ ജോലി നിര്‍വഹിച്ചിരിക്കുന്നത്.

മനസ് തുറന്ന് ചിരിക്കാന്‍ പറ്റുന്ന, സ്വാഭാവികത കൊണ്ട് ഞെട്ടിപ്പിക്കുന്ന പെര്‍ഫോമന്‍സുകളുള്ള, നല്ല തിരക്കഥയും സംവിധാനവുമുള്ള മികച്ച ചിത്രമാണ് ലളിതം സുന്ദരം . ഒരു സെക്കന്റ് പോലും ബോറടിക്കാതെ കാണാന്‍ പറ്റിയ നല്ല ഫ്രഷ് ഫീല്‍ തന്ന സിനിമ. മനുഷ്യരുടെ നിസഹായാവസ്ഥകളും, നഷ്ടബോധവും ആഗ്രഹങ്ങളും ഇഷ്ടങ്ങളും വികാരങ്ങളുമെല്ലാം മനോഹരമായാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ ഏറ്റവും ഗംഭീരമായി തോന്നിയ ഘടകം ഹ്യൂമറാണ്. സിറ്റുവേഷണല്‍ കോമഡികളും ക്ലീഷേയല്ലാത്ത ചെറു ഡയലോഗുകളുമാണ് ഹ്യൂമര്‍ വശത്തിന്റെ മാറ്റ് കൂട്ടുന്നത്. നര്‍മത്തിലൂടെയാണ് ചിത്രത്തിന്റെ മുഴുവന്‍ കഥ നടക്കുന്നതെങ്കിലും പെട്ടെന്ന് സീരിയസും ഇമോഷണലുമാകുന്ന സന്ദര്‍ഭങ്ങള്‍ ഏച്ചുകൂട്ടലുകളില്ലാതെ കഥയില്‍ കടന്നുവരുന്നുണ്ട്.. നമുക്ക് ചുറ്റും നാം കണ്ടിട്ടുള്ള ഒരു കുടുംബത്തിന്റെ കഥ പറയുന്ന ലളിതം സുന്ദരം എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ, സിനിമാപ്രേമികള്‍ എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണെന്ന് ഒരു സംശയവും കൂടാതെ പറയാം. വലിച്ച് നീട്ടാതെ കൃത്യതയോടെ, കഥയുടെ ത്രില്ല് ആദ്യാവസാനം നിലനിര്‍ത്തി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ മധുവാര്യര്‍ വിജയിക്കുന്നുണ്ട്. രസകരമായി അതിവേഗം അവസാനിക്കുന്ന ഒന്നാം പാതിക്ക് ശേഷം രണ്ടാം പാതിയുടെ ആദ്യപാദം അല്പം മെല്ലെയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ അതിന് ശേഷം ഗതിവേഗമാര്‍ജിക്കുന്ന കഥപറച്ചില്‍ ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ കൂടുതല്‍ മനോഹരമായ അനുഭവമാകുന്നു. ഓര്‍മകളിലേക്ക് തിരിഞ്ഞു നോക്കാതെ ഒരാള്‍ പോലും പടം കണ്ടു തീർക്കില്ല. ഒരു ചെറിയ തേങ്ങല്‍ നിങ്ങൾക്ക് എവിടെയൊക്കെയോ അനുഭവപ്പെടും. ഇതേപോലുള്ള സിനിമകള്‍ ഇനിയും വരാന്‍ ആഗ്രഹിക്കുന്നു.
Reviews
OTT ബ്ലോക്ക് ബസ്റ്റർ ! ഹിറ്റ് ചാർട്ടിൽ ഇടം നേടി തരംഗമാകുന്ന ഇൻസ്പെക്ഷൻ ബംഗ്ലാവ്
OTT ബ്ലോക്ക് ബസ്റ്റർ ! ഹിറ്റ് ചാർട്ടിൽ ഇടം നേടി തരംഗമാകുന്ന ഇൻസ്പെക്ഷൻ ബംഗ്ലാവ്
വീണ്ടും ഒരു വെബ് സീരീസ് കൂടി പ്രേക്ഷകർക്കിടയിൽ തരംഗമാകുകയാണ്. ഈ വാരം സി5 വിലൂടെ പുറത്തിറങ്ങിയ ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്ന മലയാളം വെബ് സീരീസ് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയം ആകുന്നത്.ഹൊറർ കോമഡി ചിത്രങ്ങൾക്ക് എന്നും പ്രേക്ഷകർക്കിടയിൽ വലിയ ഡിമാൻഡ് ആണ്. ചിരിപ്പിക്കലും പേടിപ്പിക്കലും എന്ന കോമ്പിനേഷനിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ പുറത്തു വന്നിട്ടുള്ളൂ, അതിൽ മിക്കതും ബ്ലോക്ക് ബസ്റ്ററും ആണ്. മലയാളത്തിൽ ഇപ്പോഴിതാ ആ വിഭാഗത്തിൽ വെബ് സീരീസുമായി എത്തിയിരിക്കുകയാണ്.
ശബരീഷ് വർമ്മ കേന്ദ്രകഥാപാത്രമായി എത്തുന്ന സീരീസ് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുനീഷ് വാരനാടിൻ്റെ രചനയിൽ, സംവിധായകൻ സൈജു എസ് എസ് ആണ് ഒരുക്കിയിരിക്കുന്നത്. ഉണ്ണിമുകുന്ദൻ നായകനായ ‘ഇര’ എന്ന ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധേയനായ വ്യക്തിയാണ് സൈജു.ശബരീഷിന് പുറമേ ആധിയ പ്രസാദ്, ഷാജു ശ്രീധർ, സെന്തിൽ കൃഷ്ണ രാജാമണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി സീരീസിൽ എത്തുന്നുണ്ട്. അഭിനയത്രി കൂടിയായ വീണ നായർ ആണ് ചിത്രം വീണ നായർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്നത്.
ഒരു ഗ്രാമത്തിലെ വിജനമായ പ്രേത ബംഗ്ലാവിലേക്ക് പോലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുകയും, തുടർന്ന് അവിടത്തെ പോലീസുകാർക്ക് അനുഭവിക്കേണ്ടിവരുന്ന സന്ദർഭങ്ങളുമാണ് സീരീസിന്റെ കഥാഗതി. കേന്ദ്ര കഥാപാത്രമായ ഇൻസ്പെക്ടർ വിഷ്ണുവായി എത്തുന്നത് ശബരീഷ് വർമ്മയാണ്. ദൈവത്തിലും പിശാചിലും ഉറച്ചു വിശ്വസിക്കുന്ന പേടിത്തുണ്ടനായ സർക്കിൾ ഇൻസ്പെക്ടർ വിഷ്ണുവും സംഘവും പ്രേത ബംഗ്ലാവ് പോലീസ് സ്റ്റേഷനായി ഒരുക്കുകയും, അവർക്കിടയിലേക്ക് പാരാ നോർമൽ ആക്ടിവിറ്റി ചെയ്യുന്ന മൈഥിലി കൂടി എത്തുന്നതോടെ കഥ മുറുകുന്നു. 7 എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന സീരീസ് ഹാസ്യവും ഭീതിയും ത്രില്ലറും ഒത്തുചേർന്ന് ഒരു ഗംഭീര അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഗംഭീരമായ ഹൊറർ സീനുകളുടെ മേക്കിങ് തന്നെയാണ് സീരീസിന്റെ മുഖ്യ ആകർഷണം. ഭീതിയുടെയും ഹാസ്യത്തിന്റെയും നൂല്പാലത്തിലൂടെ ഏഴ് എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന യാത്ര സിനിമ പ്രേമികൾക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും നൽകുക.
മികച്ച കഥയും കഥാപാത്രങ്ങളുടെ പശ്ചാത്തലവും പ്രേക്ഷകരുമായി കണക്ട് ചെയ്യുന്ന ശക്തമായ ഒരു ഇമോഷണൽ ഭാഗവും ഈ സീരീസിനുണ്ട്. അതുകൊണ്ടുതന്നെ ക്യാമറ ആംഗിളിലൂടെ പ്രേക്ഷകനെ അമ്പരപ്പിക്കേണ്ട ആവശ്യം വരുന്നില്ല. കഥയുടെ നിലവാരം താഴെ പോകാതെയും ഇമോഷണൽ വശങ്ങൾക്ക് കോട്ടം സംഭവിക്കാതെയും സംവിധായകന് സീരീസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുവാൻ സാധിച്ചിട്ടുണ്ട്.ഇൻസ്പെക്ഷൻ ബംഗ്ലാവ് കാണുന്ന പ്രേക്ഷകരെ പേടിപ്പിക്കുന്നതിനപ്പുറം, ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പേടിപ്പിക്കുന്ന കാര്യങ്ങളാണ് കഥയിൽ നടക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ പെട്ടുപോകുന്ന ഒരു കൂട്ടം പൊലീസുകാരുടെ ഭീതി പ്രേക്ഷകരിൽ വാസ്തവത്തിൽ ഉണ്ടാക്കുന്നത് ചിരിയാണ്. അങ്ങനെയാണ് ഈ ചിത്രത്തിൻ്റെ ജോണർ ഹൊറർ കോമഡിയായി മാറുന്നത്.
അടുത്തിടെ മലയാളത്തിൽ വന്ന മികച്ച വെബ് സീരീസുകളുടെ പട്ടികയിൽ ഉറപ്പായും മുൻനിരയിൽ തന്നെ ഇൻസ്പെക്ഷൻ ബംഗ്ലാവിനെ കാണുവാൻ സാധിക്കും. വരുംദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലും സിനിമ പ്രേമികൾക്കിടയിലും ഈ സീരീസ് ചർച്ചാവിഷയമാകും എന്ന കാര്യത്തിലും ഉറപ്പാണ്
Reviews
ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.
ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.
2024ലെ മലയാള സിനിമയുടെ കുതിപ്പ് ടോപ്പ് ഗിയറിൽ തന്നെ പോവുകയാണ്.
എബ്രഹാം ഓസിലറും ബ്രമയുഗവും പ്രമലുവും മഞ്ഞുമ്മൽ ബോയ്സും ഉൾപ്പെട്ട ഹിറ്റ്ലിസ്റ്റിലേക്ക് ഒരു പുതിയ മലയാള ചിത്രം കൂടി. ദുൽഖർ സൽമാൻറെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ വേഫയർ ഇൻറർനാഷണൽ നിർമിച്ച ഹക്കീം ഷാജഹാൻ നായകനായ എത്തിയ പുതിയ ചിത്രം കടകൻ ബോക്സ് ഓഫീസിൽ ഒരു വമ്പൻ വിജയമായി മാറുകയാണ്. ഒരു നിമിഷം പോലും പ്രേക്ഷകനെ മടുപ്പിക്കാത്ത ഒരു കംപ്ലീറ്റ് ആക്ഷൻ എൻറർടൈനർ ആയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
ആദ്യത്തെ കയ്യടി സംവിധായകന്‍ സജില്‍ മമ്പാടിന് ഉള്ളത് തന്നെയാണ്.
വെറും 24 വയസ്സ് മാത്രം പ്രായമുള്ള ഈ യുവ സംവിധായകൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ് എന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് കടകന്റെ ഓരോ ഫ്രെയിമുകളും. ചിത്രത്തിൻറെ മുഴുവൻ സമയവും ഉദ്യോഗഭരിതമായി പ്രേക്ഷകരെ സിനിമയിൽ നിലനിർത്തുവാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
നിലമ്പൂരിലെ നിയമവിരുദ്ധമായ മണല്‍ക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയം. ‘കടകന്‍’ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് മണല്‍മാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ്. പുതുമയുള്ള പ്രമേയവും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന വാണിജ്യപരമായുള്ള മേക്കിങ്ങുമാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. ചിത്രത്തിൽ നായകനായി എത്തിയ ഹക്കീം ഷാജഹാന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. മലയാള സിനിമയിലേക്ക് പുതിയ ഒരു ആക്ഷൻ നായകനെ ലഭിച്ചിരിക്കുകയാണ് കടകനിലൂടെ പ്രേക്ഷകർക്ക്. ചിത്രത്തിലെ സംഘടന രംഗങ്ങളിൽ താരത്തിന്റെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്.
ഒരു ആക്ഷൻ നായകന് വേണ്ട എല്ലാ ശരീരഘടനയും ശബ്ദ മികവും സ്ക്രീൻ പ്രസൻസും എല്ലാം ഹക്കീമിൽ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നുണ്ട്. ആട് സീരീസ്, പ്രണയവിലാസം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹക്കീം ഷാജഹാന്റെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത മറ്റൊരു ഗംഭീര മേക്കോവർ കൂടിയാണ് കടകൻ.
ഹക്കിം ഷാജഹാന് പുറമെ ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, മണികണ്ഠന്‍ ആര്‍ ആചാരി, സൂരജ്,വിജയകൃ്ഷ്ണന്‍,ബിബിന്‍ പെരുമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, സിനോജ് വര്‍ഗീസ്, ഗീതി സംഗീത തുടങ്ങി പ്രധാന റോളില്‍ എത്തിയവര്‍ മുതല്‍ ഒരോ ചെറിയ കഥാപാത്രങ്ങളുടെയും പ്രകടനം എടുത്തു പറയുക തന്നെ വേണം.
നായകന്റെ അച്ഛനായാണ് ഹരിശ്രീ അശേകന്‍ സിനിമയിലെത്തുന്നത്. അച്ഛന്റെയും മകന്റെയും വഴക്കുകള്‍ക്കിടയില്‍ കൂടി അചഛന്‍ മകന്‍ ബന്ധവും ചിത്രം എടുത്ത് കാട്ടുന്നുണ്ട്.ചിത്രത്തില്‍ ഹക്കീമി്‌ന്റെ നായികകയായെത്തുന്ന സോനയും തന്റെ കഥാപാത്രത്തെ ഭദ്രമാക്കിയിട്ടുണ്ട്.പിന്നെ എടുത്ത് പറയേണ്ടത് ചിത്രത്തില്‍ പോലീസുകാരന്റെ റോളിലെത്തിയ രഞ്ജിത്തിന്റേയാണ്.നായകനും കൂട്ടാളികള്‍ക്കും പുറകേ തന്നെ കൂടി അവരെ പിടിക്കാന്‍ നടക്കുന്ന രഞ്ജിത്തിന്റെ പോലീസ് കഥാപാത്രവും തീര്‍ത്തും കയ്യടി അര്‍ഹിക്കുന്നത് തന്നെയാണ്.
മനോഹരമായ ഫ്രെയിമുകൾ നിറച്ചുള്ള
ജാസിന്‍ ജസീലിന്റെ ഛായാഗ്രഹണവും ഒരു ആക്ഷൻ ചിത്രത്തിന് വേണ്ട എല്ലാ വേഗതയും ഉൾക്കൊണ്ട മീര്‍ മുഹമ്മദിന്റെ ചിത്രസംയോജനവും ചിത്രത്തെ സാങ്കേതികപരമായി മുന്നിലെത്തിക്കുന്നു. ഒരു സമയത്ത് മലയാള സിനിമയുടെ വാണിജ്യ ചിത്രങ്ങളിൽ പകരം വെക്കാനില്ലായിരുന്ന ഹിറ്റ് മേക്കർ ഗോപി സുന്ദരന്റെ ഒരു ഇടവേളയ്ക്കു ശേഷമുള്ള ഗംഭീര തിരിച്ചുവരവ് എന്ന നിലയ്ക്കും കടകൻ ശ്രദ്ധേയമാകുന്നുണ്ട്. ചിത്രത്തിലെ ഇലവേഷൻ സീനുകളിൽ ഗോപി സുന്ദർ നൽകുന്ന പശ്ചാത്തല സംഗീതം പ്രേക്ഷകർക്ക് നൽകുന്ന ആവേശം എടുത്തു പറയേണ്ടതാണ്.
സജില്‍ മമ്പാടിന്റെ കഥക്ക് ബോധി, എസ്.കെ. മമ്പാട് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആകെ തുകയിൽ മലയാള സിനിമയ്ക്ക് ഇപ്പോൾ ഇത് നല്ല കാലമാണ്. വ്യത്യസ്ത ചട്ടക്കൂടിൽ ഒരുങ്ങുന്ന പരീക്ഷണ ചിത്രങ്ങളും ഒപ്പം എല്ലാ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വാണിജ്യ സിനിമകളും പ്രേക്ഷകർ ഒരുപോലെ തിരി കൈകളും നീട്ടി സ്വീകരിക്കുന്നു. അതിൻറെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് കടകനും.
Reviews
കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !
കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !
അമല അനിൽ
ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഒസ്‌ലർ’ തിയറ്റർ റിലീസ് ചെയ്തു. ഡോ. രൺധീർ കൃഷ്ണൻ തിരക്കഥ രചിച്ച ഈ ഇമോഷണൽ ക്രൈം ത്രില്ലർ ഒരു സീരിയൽ കില്ലറിനെയാണ് പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാണിക്കുന്നത്. സിനിമയുടെ ട്രെയിലർ കണ്ടപ്പോഴേ ചിത്രത്തിന്റെ ഏകദേശ സ്വഭാവം മനസ്സിലായിരുന്നു.
തൃശൂർ എസിപി അബ്രഹാം ഒസ്‌ലർനെയാണ് ജയറാം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ് തന്റെ കുടുംബത്തെ നഷ്ടപ്പെട്ടതോടെ വിഷാദത്തിനും ഹാലൂസിനേഷനും അടിമെട്ടുപോയ ഒസ്‌ലർ മൂന്ന് കൊലപാതകങ്ങൾ ചെയ്ത ഒരു സീരിയൽ കില്ലറിനെ തിരഞ്ഞിറങ്ങുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ആദ്യപകുതി കൊലയാളിയെ അന്വേക്ഷിച്ചപ്പോൾ രണ്ടാംപകുതി കാരണം തിരഞ്ഞു. മിഥുൻ മാനുവൽ തോമസിന്റെ മുൻ ചിത്രമായ ‘അഞ്ചാം പാതിര’ കണ്ടവർക്ക് ഒരു കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാവും കൊലയാളി കരുത്തനായിരിക്കുമെന്ന്. ‘അബ്രഹാം ഒസ്‌ലർ’ലും അത് തന്നെയാണ് ആവർത്തിക്കപ്പെടുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീസ് പോത്തൻ, അനശ്വര രാജൻ, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി സുപ്രധാന വേഷത്തിലെത്തുന്നു. അലക്സാൻഡർ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അലക്സാൻഡർ എത്തുന്നതോടെയാണ് ചിത്രത്തിന്റെ ഗതി മാറുന്നത്.
ഇർഷാദ് എം ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് മിഥുൻ മുകുന്ദനാണ് സംഗീതം പകർന്നിരിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് ചിത്രസംയോജനവും കൈകാര്യം ചെയ്തു.
-
Songs2 years agoകാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News4 years ago18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video4 years agoഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years agoഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years agoകലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News4 years agoഎട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News4 years agoഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years agoഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
